Monday, January 3, 2011

വൈകിട്ടെന്താ പരിപാടി............


പുതുവത്സര ആഘോഷത്തിന്‌ സംസ്‌ഥാനത്ത്‌ റെക്കോഡ്‌ മദ്യവില്‍പ്പന. (വാര്‍ത്ത)


ഡിസംമ്പര്‍ 31 ന് സംസ്‌ഥാനത്തെ ബിവറേജ് ഔട്ട്ലെറ്റുകളിലുടെ മദ്യം വിറ്റത് 32.88 കോടി (കഴിഞ്ഞവര്‍ഷം 30 കോടി)രൂപയ്ക്ക്.(ബാറില്‍ വിറ്റത് കണക്കില്‍ പെടില്ല) ഈ വലിയ മദ്യ ദുരന്തത്തിലൂടെ ചാലക്കുടിയില്‍ നിന്ന് 'മദ്യകേരള'മെന്ന സ്ഥാനം ഇരിങ്ങാലക്കുട നേടിയെടുത്തു.മുന്ന് മണിക്കൂര്‍ നീണ്ട പ്രാദേശിക ഹര്‍ത്താലാണേത്രെ ഇരിങ്ങാലക്കുടയ്ക്ക് മുന്നില്‍ ചാലക്കുടി തകരാന്‍ കാരണം(ഹര്‍ത്താലിനെതിരെ ശക്തമായ ബോധവല്‍ക്കരണം വേണ്ടതിലെക്കിത് വിരല്‍ ചുണ്ടുന്നു) തൊട്ടടുത്ത് മുന്നും നാലും സ്ഥാനങ്ങളുമായി പൊന്നാനിയും, തിരുരും പ്രതിക്ഷയുടെ വെളിച്ചവുമായി നില്‍ക്കുന്നുണ്ട് എന്നതും ചാലക്കുടിക്ക് ആശങ്കയുണ്ടാക്കുന്നു.

ചരിത്രം................

ചരിത്രാതീത കാലം മുതക്കേ മനുഷ്യ മദ്യപിച്ചു തുടങ്ങിയിരുന്നു. പുരാണങ്ങളിലെ ദേവന്മാ സേവിച്ചിരുന്നത് സോമരസം എന്ന മദ്യമായിരുന്നു എന്ന് പുരാണ കഥകളി പറയുന്നു. (മലകളി ഉണ്ടാകുന്ന ഏതോ ഒരു ചെടിയി നിന്നോ, കൂണി നിന്നോ, പൂപ്പലി നിന്നോ നിമ്മിക്കുന്ന ലഹരിയുള്ള പാനീയമാണ്‌ സോമം അഥവാ സോമരസം ആദ്യകാല ഇന്തോ-ഇറാനിയന്മാക്കും (ആര്യ) വൈദികകാല ജനങ്ങക്കും സൊറോസ്ട്രിയന്മാക്കും പിന്നീട് ഉണ്ടായ ഇറാനിയ ജനങ്ങക്കും വളരെ വിശിഷ്ടമായ ഒരു പദാത്ഥമായിരുന്നു സോമം) ഗ്രീക്കുകാക്ക് വീഞ്ഞിന്റെ ദേവ തന്നെയുണ്ട്- ബാക്കസ് അഥവാ ഡയണീഷ്യസ്. 9000 ഷം മുമ്പ് തന്നെ ചൈനക്കാ നെല്ലും തേനും പഴങ്ങളും ഒക്കെ പുളിപ്പിച്ച് മദ്യമുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു.

800 ആണ്ടില്‍ ബഗ്ദാദിലെ രസതന്ത്രജ്ഞനായിരുന്ന 'ജാബിര്‍ ബിന്‍ ഹയ്യാന്‍' ആണ് ലോകത്ത് ആദ്യമായി ഡിസ്റ്റില്‍ഡ് സ്‌പിരിറ്റ് (ചാരായം) ഉല്‍പാദിപ്പിച്ചത്. ഡിസ്റ്റില്‍ഡ് സ്‌പിരിറ്റിന് അന്ന്'അല്‍ഗൂല്‍' എന്ന നാമകരണം ചെയ്തു. അറബിഭാഷയില്‍, തലച്ചോറിനെ ക്ഷതപ്പെടുത്തുന്നതും മത്തുപിടിപ്പിക്കുന്നതുമായ വസ്തുവാണ് അല്‍ഗൂല്‍. ആരോഗ്യശാസ്ത്രത്തില്‍ ഇനിബ്രിയന്റ് പോയ്‌സണ്‍ (Inebriant poison) എന്ന വിഷവിഭാഗത്തിലാണ് മദ്യം ഉള്‍പ്പെടുന്നത്. കേന്ദ്ര നാഡീവ്യൂഹത്തെ തളര്‍ത്തി മനോനില തെറ്റിക്കുന്നതെല്ലാം ഇനിബ്രിയന്റ് പോയ്‌സണ്‍ ആകുന്നു.

ചാരായം എന്ന വാക്ക് മദ്യത്തെയാണ് (എഥ്നോ) പ്രതിനിധീകരിക്കുന്നത് എങ്കിലും രസതന്ത്രത്തി ഗ്ഗാനികലായകങ്ങളാണ് (organic Solvents) ചാരായങ്ങ അഥവാ ആക്കഹോളുക. ജൈവരസതന്ത്രത്തിലും, ജൈവതന്ത്രത്തിലും (biochemistry and biotechnology) ഇവയുടെ ഉപയോഗം നിരവധിയാണ്‌. ചാരായങ്ങ അഥവാ ആക്കഹോളുക എന്നത് OH (Hydroxil) ചേന്ന കാബണിക സം‌യുക്തങ്ങളാണ്. ഇവയുടെ പേരുക - (ol) എന്ന അക്ഷരങ്ങളി അവസാനിക്കുന്നു . ( എഥ്നോ, പ്രൊപ്പനോ, ഫിനോ, ബ്യൂട്ടനോ ) മനസ്സിന്റെ പ്രവത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന സൈക്കോ ആക്റ്റീവ് പദാഥമാണ് ആക്കഹോ.
കള്ള്.....................
മലയാളിക്ക് കള്ള് എന്നാല്‍ പന തെങ്ങ് എന്നിവയുടെ പൂങ്കുല വെട്ടി ഊറി വരുന്ന മരനീരു പുളിപ്പിച്ചുണ്ടാക്കുന്നതായിരുന്നു.ഏഷ്യയിലും ആഫ്രിക്കയിലുമാണ് കള്ളിനു പ്രചാരം. കള്ളിലടങ്ങിയ സ്വാഭാവിക ഈസ്റ്റ് കാരണം ഇത് അന്തരീക്ഷ താപനിലയി പുളിച്ചു തുടങ്ങും. മധുരക്കള്ള് രണ്ടു മണീക്കൂ കഴിഞ്ഞാ 4% ക്കഹോളടങ്ങിയ കള്ളാകും,ഒരു ദിവസം കൊണ്ട് പുളിപ്പും വീര്യവും ഉള്ള മൂത്ത കള്ളാകും.

ചങ്ങമ്പുഴ കള്ളിനെ കുറിച്ച് ഇങ്ങിനെ പാടുന്നു………

വെള്ളം കൂട്ടാതെടുത്തോമൃതിനു സമമാം നല്ലിളം കള്ള്‌
ചില്ലിന്‍ വെള്ളഗ്ലാസില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യമാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി , ചിരികളി തമാശൊത്തുമേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം പോകവേദാന്തമേ, നീ……..

റം.........................

കരിമ്പു‌പ്പന്നങ്ങളായ മൊളാസസ് ,കരിമ്പുനീര് എന്നിവ പുളിപ്പിച്ചും വാറ്റിയും തയ്യാറക്കുന്ന വാറ്റു മദ്യമാണ് റം

ബ്രാണ്ടി......................

മുന്തിരിയി നിന്നാ‍ണ് ബ്രാണ്ടി ഉണ്ടാക്കുന്നത്. 40-60 ശതമാനം വരെ ആക്കഹോ ഇതി ഉണ്ടാകും.16 ഡിഗ്രിയി താഴെ സൂക്ഷിച്ചാ‍ലേ ബ്രാണ്ടിക്ക് രുചിയേറൂ.
വിസ്കി.......................

വേവിച്ച ധാന്യം പുളിപ്പിച്ച് അത് വാറ്റിയെടുത്ത് മരവീപ്പകളി സൂക്ഷിച്ച് പഴക്കിയെടുത്ത മദ്യമാണ് വിസ്കി (Whiskey) എന്നറിയപ്പെടുന്നത്. ബാലി, റൈ, മാട്ട് ഗോതമ്പ് എന്നി ധാന്യങ്ങ ഇതിനായി ഉപയോഗിക്കുന്നു. (മൂന്നു വഷം പഴകിച്ച് ഓക് വീപ്പയി സൂക്ഷിച്ച വിസ്കിയാണ് സ്കോച്ച് വിസ്കി)

ബിയർ....................

ബിയറിലെ ആക്കഹോ ശതമാനം 3 മുത 30 ശതമാ‍നം വരെയാകാം. സാധാരണ 3-8 ശതമാനം വരെയാണ്. ബ്രൂവിങ്ങ് , ഫെമന്റേഷ എന്നീ പ്രക്രിയകളിലൂടെ ധാന്യങ്ങളി നിന്നുള്ള അന്നജത്തെ പുളിപ്പിച്ച് തയ്യാറാക്കുന്ന മദ്യമാണ് ബിയ. ഹോപ്(hop) എന്ന പൂവിന്റെ ഘടകങ്ങളിട്ടാണ് ബിയറിന് പ്രത്യേകരുചി നകുക. ഗോതമ്പ് , ചോളം ബാലി എന്നീ ധാന്യങ്ങളാണ് ബിയ നിമ്മാണത്തിന് ഉപയോഗിക്കുന്നത്. ഹോപ് ആണ് ബിയറിന് ഇളം കയ്പു നകുന്നത്. ഇതു ബിയ കേടാകാതിരിക്കുവാ‍നും സഹാ‍യിക്കും.

മദ്യത്തിലെ ഇന്‍ഡ്യയും കേരളവും ...........................

തെക്ക് കിഴക്കന്‍ രാജ്യങ്ങളില്‍ ഇന്‍ഡ്യയാണ് മദ്യ ഉത്പാദനത്തില്‍ ഒന്നാമത്. മദ്യത്തിന്റെ ഉപയോഗത്തില്‍ കേരളമാണ് ഏറ്റവും മുന്നില്‍, പിറകേ മഹാരാഷ്ട്രയും മൂന്നാമത് പഞ്ചാബും. (ലോകത്തെ മൂന്നാമത്തെ മദ്യ മാര്‍ക്കറ്റ് ഇന്‍ഡ്യയാണ്)

ഇനി മദ്യദുരന്തത്തിന്റെ നാള്‍ വഴികളിലുടെ...............

1982ല്‍ ഓണനാളിലായിരുന്നു കേരളത്തെ നടുക്കിയ വൈപ്പിന്‍ വിഷമദ്യദുരന്തം. അന്ന് 77 മനുഷ്യരാണ് വിഷം കലര്‍ന്ന കള്ളച്ചാരായം കുടിച്ച് മരിച്ചത്. സംസ്ഥാനം കണ്ട ഏറ്റവും വലിയ മദ്യദുരന്തമായിരുന്നു ഇത്. ലൂപ്പ് എന്ന ഓമനപ്പേരില്‍ വിറ്റഴിച്ച മദ്യം 63 പേരുടെ കാഴ്ച നശിപ്പിച്ചു. 15 പേര്‍ വികലാംഗരായി.

1993ല്‍ കൊല്ലം ജില്ലയിലെ അഞ്ചലില്‍ മദ്യം മരണം വിതച്ചു. ആശുപത്രികളില്‍ അണുനാശിനിയായി ഉപയോഗിക്കുന്ന സര്‍ജിക്കല്‍ ആല്‍ക്കഹോള്‍ കലര്‍ന്ന സിഞ്ചിബറീസ് എന്ന ലഹരിപാനീയം കുടിച്ചവരാണ് മരിച്ചത്.

1995ലെ ഓണക്കാലത്ത് എറണാകുളത്തെ മട്ടാഞ്ചേരിയില്‍ ദുരന്തം ആവര്‍ത്തിച്ചു. 14 പേര്‍ അന്നു വിഷമദ്യം കുടിച്ച് മരിച്ചു. 25 പേര്‍ വികലാംഗരായി.

1996 നവംബര്‍ ഒമ്പതിന് കൊല്ലം ജില്ലയിലെ തെന്മലയില്‍ വ്യാജചാരായം കുടിച്ച നാലു പേര്‍ മരിച്ചു. 19 പേര്‍ വികലാംഗരായി.

1997 ജനുവരിയില്‍ തൃശ്ശൂരിലെ കൂര്‍ക്കഞ്ചേരിയില്‍ അഞ്ചു പേരും, ജൂണില്‍ ആലപ്പുഴ വെണ്‍മണിയില്‍ രണ്ടു പേരും വിഷമദ്യം കഴിച്ചു മരിച്ചു.

1999 ഏപ്രില്‍ 23ന് കുട്ടനാട്ടില്‍ ഒമ്പതു പേരാണ് മദ്യലഹരിയില്‍ ജീവന്‍ ഹോമിച്ചത്. മാരക വിഷമായ മെഥനോള്‍ കലര്‍ന്ന ചാരായമാണ് ദുരന്തം വിതച്ചത്.

2000 ഒക്‌ടോബര്‍ 21ന്, ഓണക്കാലത്ത് കൊല്ലം ജില്ലയില്‍ കല്ലുവാതുക്കലും കൊട്ടാരക്കരക്കടുത്ത് പട്ടാഴിയിലും മംഗലപുരം പള്ളിപ്പുറത്തുമായി വിഷമദ്യ പരമ്പരയില്‍ 33 പേര്‍ മരിച്ചു നൂറോളം പേര്‍ ആശുപത്രിയിലായി.

2003ല്‍ കൊല്ലം കുപ്പണയില്‍ വീണ്ടും ദുരന്തം. ഏഴു പേര്‍ മരിച്ചു.

2004ല്‍ തൃശ്ശൂരിലെ പുല്ലഴിയില്‍ ആശുപത്രിയില്‍ ഉപേക്ഷിച്ച സ്‌പിരിറ്റ് എടുത്തുകുടിച്ച മൂന്നു പേര്‍ മരിച്ചു.

2010 സെപ്തംബര്‍ 6 ന് മലപ്പുറം മദ്യ ദുരന്തം 27 പേര്‍ മരിച്ചു.

മദ്യ വിരുദ്ധ വാര്‍ത്ത..............

ആല്‍ക്കഹോളിക് അനോണിമസ്. മുമ്പ് മദ്യപരായിരുന്നെങ്കിലും ചികിത്സാനന്തരം പരിപൂര്‍ണ മദ്യവര്‍ജകരായിത്തീര്‍ന്നവരുടെ ഒരു അഖിലലോകസംഘടനയാണ് ആല്‍ക്കഹോളിക് അനോണിമസ്തന്നെ അതിമദ്യാസക്തനാക്കിത്തീര്‍ത്ത സാഹചര്യങ്ങളിലേക്ക് ചികിത്സയ്ക്കുശേഷം രോഗി തിരിച്ചു പോകാത്തവണ്ണം ആരോഗ്യകരമായ പുതിയ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അയാളെ സഹായിക്കുകയെന്നതാണ് പ്രധാന ചികിത്സ.

മദ്യ വാര്‍ത്തകളില്‍ വേറിട്ട ഒന്ന്......................

ഞ്ചാബിലെ ഫരിദ്‌കോട്ട് ജില്ലയിലെ കര്‍ഷകര്‍ കഴിഞ്ഞ നാല് വര്‍ഷമായി മദ്യമാണ് വിളകള്‍ക്കുള്ള കീടനാശിനിയായി ഉപയോഗിക്കുന്നത്. ഇത് ഫലപ്രദമെന്ന് മാത്രമല്ല വിള വര്‍ദ്ധിപ്പിക്കുമെന്നും കര്‍ഷകര്‍ സാക്‍ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി വിളകളില്‍ മദ്യം തളിക്കുന്ന രീതി തുടരുന്നു. ഒരു ലിറ്റര്‍ മദ്യം 80 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്താണ് വിളകളില്‍ തളിക്കുന്നത് എന്ന് കൂടി അറിയുമ്പോള്‍ നാം കുടിക്കുന്ന മദ്യത്തിന്റെ വിര്യം മനസ്സിലാകുമല്ലോ .

കൂട്ടി വായിക്കാന്‍.......................

ജോലിക്കിടയില്‍ വിട്ടുടമസ്ഥ ന്റെ സല്‍ക്കാരത്തില്‍ പങ്കെടുത്ത് വന്ന അച്ചന്‍ "മോനെ പോകുമ്പോള്‍ ഈ മരത്തില്‍ ഒരു വരയിട്ടിരുന്നു എവിടേയത്"

മകന്‍" അതിനു മരമെവിഴെ......"




Monday, December 20, 2010

ഷാഹിനയെങ്ങിനെ തീവ്രവാദിയായി


ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്കെതിരെ മൊഴികൊടുത്ത സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മലയാളിയായ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസ്. (വാത്ത)

ഷഹിനയെ നാമറിയുന്നത്‌ ഏഷ്യനെറ്റിലൂടെയാണ്‌.ഇപ്പൊ ഹാഹിന തെഹക്കയുടെ റിപ്പോട്ട ആണ്‌.

ഷാഹിനയെങ്ങിനെ തീവ്രവാദിയായി............

കഥയിങ്ങിനെ.......

പീഡീപീ നേതാവ്‌ മദ്നിയെ കുടകി വ്ച്ച്‌ കണ്ടതായി രണ്ടുപേ മൊഴി നകിയെന്ന്‌ പ്രത്യേക അന്വേഷണസംഘം ചാജ്‌ ഷീറ്റി പറയുന്നു.എന്നാ ഷഹിന കുടകിലെത്തി സാക്ഷികളെ നേരി കണ്ട്‌ സത്യാവസ്ഥ തെഹക്കയി റിപ്പോട്ട്‌ ചെയ്തു.

എടുത്ത്‌ പറയെണ്ടത്‌..........

RSSപ്രവത്തകനായ യോഗാനന്ദ് മദ്നി കേസി പോലിസിന്റെ സാക്ഷിയാണെന്നറിയുന്നത്‌ ഷാഹിന പറയുമ്പൊഴാണെത്രേ....!

ഷാഹിന തിവ്രവാദികളെ സന്ദശിച്ചെന്ന മട്ടി കര്‍ണാടക പോലിസ് പത്രക്കുറിപ്പുകകി.പക്ഷെ, ഈവിഷയത്തി തന്റെ സഹ പ്രവര്‍കരി നിന്നും ഒരു പിന്തുണയും കിട്ടിയില്ലയെന്നതാണ് തന്റെ ഏറ്റവും വലിയ വിഷമമെന്ന് അവ പറയുന്നു.ഒപ്പം ആയിരം മുനകളുള്ള ഒരു ചോദ്യം സ്വയം ചോദിക്കുന്നു.

"നമ്മുടെ മാധ്യമ പ്രവത്തക വാത്തയുടെ ആധികാരികമായ ഉറവിടം ആയി ഭരണകൂടത്തെ കണ്ടു തുടങ്ങിയത്‌ എന്ന്‌ മുതലാണ്‌"

തെറ്റിയതാക്കാണ്........

ഫോണിലൂടെ തലകെട്ട്‌ മാത്രമല്ല വാചകങ്ങ വരെ പറഞ്ഞ്‌ കൊടുത്ത്‌ എഴുതിക്കുന്ന നാട്ടുനടപ്പ്‌ പത്രപ്രവത്തനം ഷാഹിന എന്തുകൊണ്ട്‌ അറിയാതെ പൊയി ?

സ്വന്തം വാദമുഖങ്ങക്ക്‌ നേരെ വിര ചൂണ്ടുമ്പൊ അധികാരിക എന്നും ചെയ്തിരുന്നത്‌ ഇതുതന്നെ.

ആ വിര ഛേദിക്കുക........

പക്ഷെ...........

ഛേദിക്കപെട്ട വിരലിലൂടെ ഒലിച്ചിറങ്ങുന്ന രുധിരം കൊണ്ട്‌ ഇനിയും ഷാഹിനമാക്ക്‌ ഇരുട്ടു വീണ സത്യത്തിന്റെ നേചിത്രം വരയ്ക്കാമെന്ന് ഒരിയ്ക്കല്‍ അവ തിരിച്ചറിയും.

ശീതികരിച്ച മുറിയിലിരുന്ന്‌ മദ്യത്തിന്റെ അകമ്പടിയൊടെ കൊഴിക്കാലും കടിച്ചു പറിച്ച്‌ നീരാ റാഡിയമാരുടെ തിരുമൊഴി വള്ളിപുള്ളി വിടാതെ പകർത്തിയെടുത്ത്‌ സ്വന്തം പേരിൽ പ്രസിദ്ധികരിക്കുന്ന വീർ സാഗ്‌വിമാർക്ക്‌ ഷാഹിനയെന്ന പേർ ഒരു വയ്യാവേലിയായി കരുതാം.......
അതുകൊണ്ടാണല്ലോ........
അച്യുതാനന്ദന്റെ വാക്കുകൾക്കിടയിലെ ദൈർഘ്യവും പിണറായിയുടെ ചിരിയും തമ്മിലും ഉമ്മൻ ചാണ്ടിയുടെ ചീകാത്ത മുടിയും ചെന്നിത്തലയുടെ അലക്കിതേച്ച ഖദറും തമ്മിലും പാടുപെട്ട്‌ കൂട്ടിയിണക്കി നാളത്തെ അത്യാഹിതമായി ചിത്രികരിക്കുന്ന നമ്മുടെ സ്വന്തം കോളമെഴുത്ത്കാർക്ക്‌ ഷാഹിന ഒരു വിഷയമല്ലാതായി പൊയത്‌.
അതുകൊണ്ടാണല്ലോ........
കൊഴിക്കൊട്ടെ ഒരു അശ്ലീല കഥയിലെ നായികയായ റജീനയെ ആഴ്ചകളൊളം കൊണ്ടാടിയവർക്ക്‌ ഷാഹിന ഒരു വിഷയമല്ലാതായി പൊയത്‌.
അതുകൊണ്ടാണല്ലോ......
പൊലീസ്‌ പീഡനത്തിൽ പ്രതിക്ഷേധിച്ച്‌ നഗരത്തിൽ പ്രകടനം നടത്തി സ്വയം വാർത്തയായവർക്കും ഷാഹിന ഒരു വിഷയമല്ലാതായി പൊയത്‌.
(നമുക്കിവിടെ ജൂലിയൻ അസ്സാൻജെയെ കുറിച്ചും രഹസ്യ രേഖകൾ എത്ര ഗിഗാ ബെറ്റ് ഉണ്ടെന്നുവരെ കൃത്യമായി അറിയാം)
സെപ്റ്റംബർ പതിനൊന്നിനു ശേഷം ലോകമെമ്പാടുമുള്ള മുസ്ലീം നാമധാരികൾ പരോക്ഷമായും പ്രത്യക്ഷമായും പേറുന്ന തിവ്രവാദിയെന്ന മേൽകുറിപ്പ്‌ ഷാഹിനയിൽ കർണാടക പോലീസും വായിച്ചു അതാണ് സത്യം.

ഓർത്തുനോക്കു...........
കുടകിൽ ഷാഹിനക്ക്‌ പകരം കുറിയിട്ട ഒരു അജ്ജുവായിരുന്നെങ്കിൽ ഇനി കുറിതൊട്ട ഷാഹിന തന്നെ ആയിരുന്നെങ്കില്‍ അതെ, പേരുപൊലും ചോദിയ്ക്കാതെ വെറുതെ പോകാമായിരുന്നു.
പക്ഷെ.........
ആടിനെ പട്ടിയാക്കുകയും പിന്നെ പേപട്ടിയെന്ന് വിളിച്ച്‌ തല്ലികൊല്ലുകയും ചെയ്യുമ്പൊൾ ശരിക്കും പേപിടിച്ചവർ തൊട്ട്‌ പുറകിലുള്ള കാര്യം ഓർക്കുന്നത്‌ നന്ന്.
അക്രെഡൈറ്റഷൻ കാർഡുള്ള അറിയപെടുന്ന ഷാഹിനയുടെ കഥയിങ്ങിനെയെങ്കിൽ...........

ഈ മഹാഭാരതത്തിലൂടെ ഭരണഘടന അനുശാസിക്കും വിധം മതസ്വാതന്ത്രത്തൊടെ ഒരു നാട്ടുവഴിയിലൂടെ ഇനിയൊരു ഷാഹിന നടന്നു പോകുമ്പൊൾ മുന്നിലൊരു കാക്കിധാരി, അയാൾ ശൂന്യമായ നെറ്റിതടത്തിൽ നോക്കി അലറുന്നു.
"നീ തീവ്രവാദിയല്ലേ"
പത്രപ്രവർത്തക പോയിട്ട്‌ ശരിക്കും പത്രം വരെ വായിക്കാത്ത ഷാഹിനാ നീ എന്തു മറുപടി പറയും....................



Saturday, December 11, 2010

അന്യഗ്രഹങ്ങളിൽ ജീവനുണ്ടൊ ?


\yqtbmÀ¡v: \bX{´ clky§Ä shfns¸Sp¯n bp.Fkn\v XethZ\ krjvSn¨ hn¡neoIvkv A\y{Kl PohnIsf¡pdn¨pw A´co£¯n ]d¶p \S¡pന്ന AÚmXhkvXp¡sf¡pdn¨papÅ bp.Fkv \bX{´ÚcpsS hnebncp¯epIÄ {]kn²oIcn¡ms\mcp§p¶p. (വാത്ത)

ഭൂമിയി നാം തനിച്ചാണോ അതറിയാനുള്ള മനുഷ്യന്റെ ത്വരയ്ക്ക്‌ മനുഷ്യ വഗത്തോളം ന്നെ പഴക്കമുണ്ട്‌.വാനത്തിന്റെ അനന്തതയിലേക്ക്‌ വിസ്മയത്തോടെ നോക്കാത്തവ വിരളം.മനുഷ്യ മനസ്സി നിഗുഢതയുടെ ഇരുമ്പു മറയായ്‌ അവക്ക്‌ മുന്നി എന്നുമാകാശം നിന്നു.അതിനപ്പുറത്തേക്ക്‌ അവന്റെ മിഴിക നീണ്ടുവെ ങ്കിലും കണ്ടത്‌ കാണാനുള്ളതിന്റെ ഒരംശം പൊലുമില്ലെത്രെ ! അന്യലോകത്തി നിന്നെത്തി ഭുമിയെ നശിപ്പിക്കുന്ന ജീവികളെ ഇതിനകം നാം ചലചിത്രങ്ങളി യഥേഷ്ടം പോലെ കണ്ടു കഴിഞ്ഞു,പക്ഷെ ചോദ്യങ്ങ അവസാനിക്കുന്നില്ല ശരിക്കും നമ്മുക്ക്‌ അയവാസി (അയവാസിക) ഉണ്ടൊ? അന്യഗ്രഹജീവിക "പറക്കും തളി'കയി ഭൂമി സന്ദശിക്കുമെന്ന് ദൃക്ക്സാക്ഷിക അവകാശപെടുന്നു.

പറക്കുംതളിക.................

ദശാബ്ദങ്ങക്ക് മുമ്പ് മുത ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ തരം‌ പറക്കും തളികകളെ കണ്ടാതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.എന്നാ ഒരു അമേരിക്ക പൈലറ്റ് ആയിരുന്ന കെന്നത്ത് അനോഡ് 1947 ജൂ 24 പരക്കും തളികയെ കണ്ടതായി വെളിപ്പെടുത്തിയതു മുതലാണ് പൊതു സമൂഹത്തിനിടയി പറക്കും തളികകളും അവയെ സൂചിപ്പിക്കുന്ന 'Flying Saucer' എന്ന പദവും പ്രചാരത്തിലായത്.

(unidentified flying object) (UFO)

ഭൂമി…………

സൂര്യനെ ചുറ്റുന്ന 8 ഗ്രഹങ്ങളി സൂര്യനിനിന്നും മൂന്നാമതായി സ്ഥിതിചെയ്യുന്ന ഗ്രഹമാണ് ഭൂമി, സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങളി വലിപ്പത്തി അഞ്ചാം സ്ഥാനമാണ് ഭൂമിക്ക്. സൗരയൂഥത്തിലെ നാല് പാറഗ്രഹങ്ങളി ഏറ്റവും ഭാരമുള്ളതും സാന്ദ്രതയുള്ളതുമായ ഗ്രഹമാണിത്.71% ഉം വെള്ളത്താ ചുറ്റപ്പെട്ട ഗ്രഹമാണ് ഭൂമി.പ്രപഞ്ചത്തി ജീവ നിലനിക്കുന്നതായി അറിയുന്ന ഏകയിടം ഭൂമി മാത്രമാണ്, മനുഷ്യനുപ്പെടെയുള്ള ലക്ഷക്കണക്കിന് തരത്തിലുള്ള ജീവിക ഭൂമിയി ജീവിക്കുന്നുണ്ട്. ഗ്രഹം രൂപപ്പെട്ടത് 454 കോടി വഷങ്ങക്ക് മുപാണെന്നും,ഇതിന്റെ ഉപരിതലത്തി ജീവ പ്രത്യക്ഷമായത് കഴിഞ്ഞ നൂറുകോടി വഷങ്ങക്കുള്ളിലാണെന്നും ശാസ്ത്ര നീരിക്ഷണത്തി മനസ്സിലായിട്ടുണ്ട്‌.

ഭൂമിക്കപ്പുറത്തെ ജീവ............

ഭൂമിക്ക്‌ വെളിയി ജീവജാലങ്ങ ഉണ്ടൊ എന്ന ചോദ്യത്തിന് ശാസ്ത്ര ലോകത്തെ പ്രമുഖകുന്ന മറുപടി ഉണ്ട്‌ എന്ന് തന്നെയാണ് അവിശ്വസിനിയതയുടെ അംശം കൂടുതലാണെങ്കിലും ഇത്തരം ജീവിക ഉണ്ടെന്ന് സമത്ഥിക്കുന്നത്‌ സമുഹത്തിലെ വളരെ ഉയന്നനിലയി ഉള്ളവരായതിനാ തന്നെ അത്‌ വാത്താപ്രധാന്യം കൈവരിക്കുന്നു. (സത്യം ചിലപ്പൊ കെട്ടുകഥകളെക്കാ വിചിത്രമായിരിക്കും എന്ന് പറയാറില്ലേ).

യൂറോപ്യ സതേ ഒബ്ബ്സ‌വേറ്ററിയുടെ ചിലിയിലെ ലാസില്ല (La Silla) എന്ന സ്ഥലത്ത്‌ സ്ഥാപിച്ചിട്ടുള്ള ടെലിസ്ക്കോപ്പിലൂടെ ഒരു പുതിയ ഗ്രഹത്തെ കണ്ടെത്തി. "ഭൂമിക്ക്‌ പുറത്ത്‌ ജീവ കണ്ടെത്താനുള്ള പഠനത്തി ഇതു വലിയ ഒരു മുന്നേറ്റമാണെന്ന്‌" പഠന സംഘത്തിലുണ്ടായിരുന്ന 11 ശാസ്ത്രജ്ഞന്മാരി ഒരാളായ ജനീവയി ജ്യോതി ശാസ്ത്രജ്ഞ മൈക്ക മേയ അഭിപ്രായപ്പെട്ടു

സാദ്ധ്യതക........

ആധുനിക ലോകത്ത്‌ ജീവിച്ചിരിക്കുന്ന പ്രമുഖ ബുദ്ധിജീവിയും നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിച്ച ബ്രിട്ടീഷ്‌ ഭൗതിക ശാസ്‌ത്രജ്ഞ പ്രോഫ. സ്റ്റീഫ ഹോക്കിംഗ്‌ പറന്നു "ഭൂമിക്ക്‌ പുറത്ത്‌ ജീവനുണ്ട്‌ പക്ഷെ അവയൊട്‌ ബന്ധപെടാതിരിക്കുന്നതാവും മനുഷ്യനു് നല്ലത്‌"(മനുഷ്യനൊട്‌ ബന്ധപെടാതിരിക്കുന്നതാവും അവക്ക്‌ നല്ലത്‌ അല്ലേ...) ഇതിനു മറുപടിയായി കനേഡിയ പ്രതിരോധ മന്ത്രി പോ ഹെല്യ പറയുന്നു"അന്യഗ്രഹജീവിക ദശാബ്ദങ്ങളായി ഭൂമി സന്ദശിക്കുന്നുണ്ട്‌. ഇത്തരത്തി അന്യഗ്രഹജീവിക വന്ന്‌ മടങ്ങിയ ആകാശയാനത്തി നിന്ന്‌ ലഭിച്ച വിവരങ്ങളി നിന്നാണ്‌ മനുഷ്യ ഇന്ന്‌ കാണുന്ന മൈക്രോ ചിപ്പും ഐടി വിപ്ലവവുമൊക്കെ ഉണ്ടായതെന്നും പോ ഹെല്യ പറഞ്ഞു. ഹോക്കിംഗ്സ്‌ നടത്തിയ പ്രസ്താവന ജനങ്ങളെ ഭയപ്പെടുത്താ ഉദ്ദേശിച്ചുള്ളതാണ്‌. ഇത്രയും സുപ്രധാനമായൊരു വിഷയത്തെക്കുറിച്ച്‌ അദ്ദേഹത്തെപ്പോലൊരു ശാസ്ത്രജ്ഞ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന നടത്തരുതായിരുന്നു വേന്നും ഹെല്യ വ്യക്തമാക്കി".

സാക്ഷ്യങ്ങള്‍ .........

അന്യഗ്രഹ ജീവികള്‍ സങ്കല്‍പ്പമല്ലെന്ന് അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി അപ്പോളോ 14 ദൌത്യത്തില്‍ പങ്കെടുത്ത ഡോ. എഡ്ഗര്‍ മിഷെ ഇതു വെളിപ്പെടുത്തി. അന്യഗ്രഹ ജീവികള്‍ ചെറിയ ആള്‍ക്കാരാണ്. വലിയ തലയും വലിയ കണ്ണുകളും അവര്‍ക്കുണ്ട് മിഷെല്‍ പറയുന്നു.

ഭൂമിയെ രക്ഷപെടുത്തിയ പറക്കും തളിക.............

(ഒരു സൈബീരിയ കഥ)

ഒരു വന്‍ ഉല്‍‌ക്കയില്‍ നിന്ന് അന്യഗ്രഹജീവികള്‍ ഭൂമിയെ രക്ഷിച്ചുവെന്നാണ് റഷ്യന്‍ ശാസ്ത്രജ്ഞന്‍ അവകാശപ്പെടു.ന്നത്‌. ഉല്‍‌ക്ക ഭൂമിയില്‍ പതിച്ചിരുന്നുവെങ്കില്‍ ജീവന്റെ ഒരു കണിക പോലും അവശേഷിക്കുമായിരുന്നില്ല എന്നും ഇതില്‍ നിന്ന് അന്യഗ്രഹജീവികളുടെ ഒരു ബഹിരാകാശവാഹനമാണ് ഭൂമിയെ രക്ഷിച്ചതെന്നും തുങ്കുസ്ക സ്പേഷ്യല്‍ ഫിനോമിനന്‍ ഫൌണ്ടേഷന്റെ മേധാവി ഡോക്‌ടര്‍ യൂറി ലാബ്‌വിന്‍ പറയുന്നു സൈബീരിയയിലെ നൂറ് ചതുരശ്ര മൈലുകളോളം നീണ്ടുകിടക്കുന്ന വനം ജൂണ്‍ 1908 -ല്‍ ഒരു വന്‍ സ്ഫോടനത്തില്‍ കത്തിനശിക്കുകയുണ്ടായി. തുങ്കുസ്ക സംഭവംഎന്നറിയപ്പെടുന്ന ഈ വനനാശം എങ്ങനെയുണ്ടായി എന്ന് ഇപ്പോഴും അജ്ഞാതമാണ്. നൂറ്റിയൊന്ന് വര്‍ഷം മുമ്പ് നടന്ന ഈ സംഭവത്തിനാണ് ഇപ്പോള്‍ തുമ്പ് ലഭിച്ചെന്ന് യൂറി അവകാശപ്പെടുന്നത്.
(ഈ കഥ ഇതെപോലെ അംഗികരിക്കാ മറ്റു ശാസ്ത്രജ്ഞ തയ്യാറായിട്ടില്ല കെട്ടോ,അന്യഗ്രഹ ജീവികളെ പറ്റിയുള്ള സിനിമക കണ്ട്‌ കണ്ട്‌ യൂറിക്ക്‌ മനോനില തെറ്റിയെന്നവ പറയുന്നു.)

വിമാനങ്ങളും കപ്പലുകളും തട്ടിയെടുത്ത കഥ നം കേട്ടിട്ടുണ്ട്‌ എന്നാ വൊയേജ - 2 എന്ന ബഹിരാകാശ പേടകത്തെ അന്യഗ്രഹജീവിക തട്ടിയെടുത്തെന്ന വാത്ത പുറത്തു വന്നിരിക്കുന്നു.1977 ഓഗസ്‌റ്റ്‌ 20ന്‌ കാലിഫോണിയയി നിന്നാണ്‌ അമേരിക്കയുടെ വൊയേജ - 2 എന്ന പേടകം വിക്ഷേപിച്ചത്‌. സൂര്യനിനിന്ന്‌ ഏറ്റവും അടുത്തുള്ള കൃത്രിമോപഗ്രഹമാണ്‌ വൊയേജ -2. സൗരയൂഥത്തിലെ ഹീലിയോസ്‌ഫിയറിനപ്പുറം എന്ത്‌ എന്നു കണ്ടെത്താനാണിപ്പോ വൊയേജറെ നിയോഗിച്ചിരിക്കുന്നത്‌. 2025 വരെ വൊയേജ റേഡിയോ സന്ദേശങ്ങ അയയ്‌ക്കുമെന്നാണ്‌ കരുതപ്പെട്ടിരുന്നത്‌. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി ഈ ബഹിരാകാശപേടകം അയയ്‌ക്കുന്ന സന്ദേശങ്ങള്‍ ഡീ - കോഡ്‌ ചെയ്‌ത്‌ വായിക്കാന്‍ കഴിയുന്നില്ല. ഏതു ഭാഷയിലും സന്ദേശം അയയ്‌ക്കാനായി 55 ഭാഷകളിലുള്ള സന്ദേശങ്ങളും പാട്ടുകളും ആശംസകളുമടങ്ങുന്ന 12ഇഞ്ച്‌ -ഡിസ്‌ക്‌ വൊയേജറിനുള്ളില്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. എന്നാല്‍ ഈ ഭാഷയിലൊന്നുമല്ല ഇപ്പോള്‍ സന്ദേശങ്ങള്‍ ലഭിക്കുന്നത്‌. `ആരോ വൊയേജറിനെ റീ പ്രോഗ്രാം ചെയ്യുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്‌തിട്ടുണ്ട്‌ എന്നുവേണം കരുതാന്‍. സത്യം എന്താണെന്ന്‌ നമുക്കറിയില്ല' - നാസയിലെ ശാസ്‌ത്രജ്‌ഞനായ ഹാറ്റ്‌വിങ്‌ ഹൗസ്‌ ഡോര്‍ഡ്‌ പറയുന്നു.

മ­റ്റൊ­രു ക­ഥ­കൂ­ടി പു­റ­ത്തു­വന്നു. ചി­ല അ­ന്യ­ഗ്ര­ഹ­ജീ­വി­കള്‍ വര്‍­ഷ­ങ്ങ­ളാ­യി ആ­കാശ­ത്ത് വ­രു­ന്നു­ണ്ടെന്നും ബ്രി­ട്ട­ന്റേയും അ­മേ­രി­ക്ക­യു­ടേയും കൈ­വ­ശ­മു­ള്ള അ­ണ്വാ­യു­ധ­ങ്ങള്‍ നി­ര്‍­വീ­ര്യ­മാ­ക്കി മ­ട­ങ്ങു­ന്നു­ണ്ടെ­ന്നു­മാ­ണ് പുതി­യ ക­ഥ. 1948 മു­തല്‍ ഇത്ത­രം അ­ന്യ­ഗ്ര­ഹ­ജീ­വി­കള്‍ പ­റ­ക്കും­ത­ളി­ക­യി ലെ­ത്തി അ­മേ­രി­ക്ക­യു­ടേയും ബ്രി­ട്ട­ന്റേ­യും ആ­ണ­വാ­യു­ധ­ങ്ങള്‍ നിര്‍­വീ­ര്യ­മാ­ക്കു­ന്നു­ണ്ടെ­ന്നാ­ണ് ക്യാ­പ്­റ്റന്‍ സാല­സ് വാ­ദി­ക്കു­ന്ന­ത്. എ­ന്നാല്‍ ഇ­ക്കാ­ര്യം അ­മേ­രി­ക്കയോ ബ്രി­ട്ടനോ ഇ­തുവ­രെ പു­റ­ത്തു­വി­ട്ടി­ട്ടില്ല. അ­മേ­രി­ക്ക­യു­ടെ ആ­ണ­വ­നി­ല­യ­ങ്ങ­ളില്‍ പ്ര­വ­ര്‍­ത്തി­ച്ച 120 ല­ധി­കം സൈനി­കോ­ദ്യോ­ഗ­സ്ഥ­ര്‍ നേ­രി­ട്ട അ­നു­ഭ­വ­ങ്ങളും ഇത്ത­ര­മൊ­രു വ­സ്­തു­ത­യി­ലേ­ക്കാ­ണ് വി­രല്‍ ചൂ­ണ്ടു­ന്ന­തെന്നും സാല­സ് പ­റ­യു­ന്നു. സലാസിന്റെ വാദത്തെ ശരിവച്ച്‌ കൊണ്ട്‌ ബ്രിട്ടിഷ്‌ സൈനിക ഉദ്യോഗ്സ്ഥരായ കേണ ചാസും,ബ്രുസ്‌ ഫെസ്റ്റമച്ചറും രംഗത്തെത്തിയത്‌ ശാ­സ്ത്ര­ലോ­ക­ത്തി­ന് അ­ത്ഭു­തവും ആ­ശ­ങ്കയും സ­മ്മാ­നി­ച്ചി­ട്ടുണ്ട്. ക്യാ­പ്റ്റ­ന്റെ ചി­ല മി­ഥ്യാ­ധാ­ര­ണ­ക­ളാ­ണി ഇ­തെന്ന് ചി­ലര്‍ വാ­ദി­ക്കു­ന്നു.പ­റക്കും ത­ളി­ക­ക­ളെയും അ­ന്യ­ഗ്ര­ഹ­ജീ­വി­ക­ളെയും മ­റ്റു­ശാ­സ്­ത്ര വ­സ്­തു­ത­ക­ളെ­യും എന്നും ഭ­യ­ത്തോ­ടെ­മാത്രം കാ­ണു­ന്ന അ­മേ­രി­ക്ക­ക്കാ­രു­ടെ മാ­ന­സി­ക­വി­ഭ്രാന്തിമാ­ത്ര­മാ­ണി­തെ­ന്നാ­ണ് ചി­ല­രു­ടെ പക്ഷം.

വാദപ്രതിവാദങ്ങക്കിടയി ആകാശത്തെ അജ്ഞാത വാഹനങ്ങളായി കണക്കാക്കുന്ന പറക്കുംതളികകളെക്കുറിച്ച് സ്കോട്ട്ലന്‍ഡിലെ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തിറക്കി. സ്കോട്ട്ലന്‍ഡില്‍ പലയിടങ്ങളിലായി പറക്കുംതളികകളെ കണ്ടെത്തിയെന്ന് നിരവധി പേരുടെ സാക്ഷി മൊഴികളാണ് റിപ്പോര്‍ട്ടില്‍. ട്രയാംഗിള്‍ എന്ന പ്രത്യേക സ്ഥലത്ത് അജ്ഞാത ആകാശവാഹനത്തെ കണ്ടതായി 600 സാക്ഷിമൊഴികളുമായി ഒരു കൌണ്‍സിലര്‍ അന്നത്തെ പ്രധാനമന്ത്രി ടോണി ബ്ലെയറിന് നല്‍കിയ നിവേദനവും റിപ്പോര്‍ട്ടിലുണ്ട്. എന്തായാലും ഈ അജ്ഞാത ദര്‍ശനത്തെക്കുറിച്ച് യുക്തിപരമായ ഒരു നിഗമനവും ഇതുവരെ വന്നിട്ടില്ല.

ഭൂമിക്ക് വെളിയില്‍ ജീവജാലങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിന് നാസ നല്‍കുന്ന മറുപടിഉണ്ടായിരിക്കാംഎന്നാണ്. ആഴ്സനിക് എന്ന കൊടും വിഷം ഉപയോഗിച്ചും ബാക്ടീരിയയുടെ ജീവന്‍ നിലനിര്‍ത്താമെന്ന് നാസയിലെ ഒരു ഗവേഷക കണ്ടെത്തിയതാണ് ഭൂമിക്ക് വെളിയിലും ജീവന്‍ നില്‍ക്കുന്നുണ്ടവാം എന്ന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഫെലീസ വുള്‍ഫ് സൈമണ്‍ എന്ന ഗവേഷക സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചതാണ് ഈ അത്ഭുത പ്രതിഭാസം. ഇവര്‍ കലിഫോര്‍ണിയയിലെ മോണോ തടാകത്തിന്റെ അടിത്തട്ടില്‍ നിന്ന് ലഭിച്ച ഗാമോപ്രോട്ടിയോഎന്ന ബാക്ടീരിയയുടെ വകഭേദത്തെയാണ് ഇവര്‍ പഠന വിധേയമാക്കിയത്. ജീവന്റെ അടിസ്ഥാന ഘടകങ്ങള്‍ എന്ന് സമര്‍ത്ഥിക്കുന്ന കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഓക്‌സിജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവയിലെ സള്‍ഫറിനു പകരം കൊടും വിഷ പദാര്‍ത്ഥമായ ആഴ്സനിക് നല്‍കിയിട്ടും ബാക്ടീരിയ ജീവന്‍ നില നിര്‍ത്തി എന്നു മാത്രമല്ല അതിന്റെ ജീവ തന്‍‌മാത്രകളില്‍ ഫോസ്ഫറസിനു പകരം ആഴ്സനിക് സ്ഥാനം പിടിച്ചു എന്നും ഫെലീസയും സംഘവും കണ്ടെത്തി.
ശാസ്ത്രലോകം അമ്പരന്ന് നില്‍ക്കുന്ന ഈ വെളിപ്പെടുത്തല്‍ മറ്റുഗ്രഹങ്ങളില്‍ മറ്റ് രൂപങ്ങളില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടാവാം എന്ന സൂചനയാണ് നല്‍കുന്നത്. ജീവ തന്മാത്രകളെ അപ്പാടെ നശിപ്പിക്കാന്‍ ശേഷിയുള്ള വിഷം ജീവതന്‍‌മാത്രയുടെ ഭാഗമായത് ഭാവിയില്‍ ഔഷധ നിര്‍മ്മാണ മേഖലയിലും വിപ്ലവങ്ങള്‍ സൃഷ്ടിച്ചേക്കാം.

(അപ്പൊഴും ഒരു കേരളിയ സംശയം ബാക്കിയാകുന്നു.ദിനം പ്രതി കൊടിയ വിഷം കുടിച്ചും കഴിച്ചും ശ്വസിച്ചും ജീവിതത്തിനും മരണത്തിനുമിടയി കഴിയുന്ന മനുഷ്യ വിരതുമ്പിലുള്ളപ്പൊ ഈ പരിക്ഷണം ഒരു പാഴ്‌വേലയായിരുന്നില്ലേ……)

അന്യഗ്രഹജീവികളെ കണ്ടവരുടെ പട്ടിക നീളുകയാണ്....................

മനുഷ്യ വഗം ഭൂമിക്കപ്പുറത്തെ ആവാസ കേന്ദ്രങ്ങ ലക്ഷ്യമിടുമ്പോ എന്തിനായിരിക്കാം അയക്കാരുടെ ഇവിടെയ്ക്കുള്ള സന്ദശനം........

കനേഡിയ പ്രതിരോധ മന്ത്രി പോ ഹെല്യ പറയുന്നതാണ് സത്യമെങ്കിൽ ഭൂമിയിലെ എതൊക്കെ കണ്ടു പിടുത്തത്തിനാണാഅന്യഗ്രഹ ജീവികൾക്ക്‌ പേറ്റന്റ്‌ കൊടുക്കേണ്ടി വരിക.

വിക്കിലീക്സിന്റെ വിവാദ രേഖകൾക്ക്‌ കതോർക്കാം….......

(വിക്കിലീക്സിന്റെ വെളിപെടുത്തലിൽ പരാമർശിക്കപെട്ട രാജ്യങ്ങൾക്കിപ്പൊഴും മൗനം.മറ്റ്‌ തെങ്കിലും രാജ്യങ്ങളുടെ എംമ്പസി രേഖകളിൽ അമേരിക്കയെ കുറിച്ച്‌ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ.എന്താവുമായിരുന്നു പുകില്............)

കൂട്ടി വായിക്കാൻ..........
മുഖ്യമന്ത്രിയായിരുന്ന സി അച്ചുത മേനോന്‍ ഒരു ഭ്രാന്താശുപത്രി സന്ദർശിച്ചു.അദ്ദേഹം ഒരു രോഗിയൊട്‌ പറഞ്ഞു"ഞാൻ സി അച്ചുത മേനോൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്"
അപ്പൊൾ ഒരാൾ"ഞാൻ പണ്ട്‌ ജവഹർലാൽ നെഹൃവാണെന്നു പറഞ്ഞു നടന്നതിനാണ് എന്നെ ഇവിടെ കൊണ്ടുവന്നത്‌"

Tuesday, November 2, 2010

വർഗ്ഗീസിൽ നിന്ന് നക്സലിലേയ്ക്കുള്ള ദൂരം


കൊച്ചി: നക്‌സല്‍ വര്‍ഗീസ് വധക്കേസിലെ സി.ബി.ഐ കോടതി വിധി കേട്ട് കേസിലെ രണ്ടാം പ്രതി മുന്‍ ഡി.ഐ.ജി കെ. ലക്ഷ്മണ കോടതിയില്‍ വിങ്ങിപ്പൊട്ടി. (Wednesday, October 27, 2010 മാധ്യമം)

അടിയൊരുടെ പെരുമന്റെ ചൂഴ്‌ന്നെടുക്കപെട്ട കണ്ണുകളിൽ നിന്ന് ആളി പടർന്ന അഗ്നിയിലേക്ക്‌.........
ചരിത്രത്തിന്റെ ഇരുട്ടറയിലേക്ക്‌ കാക്കിയിട്ടവർ ചുരുട്ടിയെറിഞ്ഞ ഒരു വിപ്ലവകാരിയുടെ നിലയ്ക്കാത്ത ഹൃദയ സ്പന്ദനത്തിന്റെ പുനർജനിയിലേക്ക്‌...........
പ്രതികൂട്ടിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ..........
ഒരു വ്യവസ്ഥിതിയുടെ,ജനാധിപത്യ സംവിധാനത്തിന്റെ,അതിന്റെ നിയമ സംഹിതയുടെ കാര്യശേഷി ഇതൊക്കെയാകുമോ മുൻ ഡി ഐ ജി ലക്ഷ്മണയുടെ കണ്ണിനെ ഈറനണിയിച്ചത്.

അതൊ,തൊപ്പി വച്ച ഞങ്ങൾ കുറച്ചു പേർ സർവ്വ ശക്തി ഉപയോഗിച്ചിട്ടും ഈ സംവിധാനത്തെ അലങ്കൊലപെടുത്താൻ കഴിയതെ പൊയ ദുഃഖമാകുമോ കണ്ണിരായി പുറത്ത്‌ വന്നത്‌.
അതെ കബനി വീണ്ടും ചുവക്കുകയാണ്......
ഒടുങ്ങാത്ത വിപ്ലവത്തിന്റെ കനലുമായി ച്ചുരം കയറി തിരുനെല്ലിക്കാടുകളിൽ വിപ്ലവത്തിന്റെ അഗ്നിമഴ പെയ്യിച്ചവന്റെ കരളിൽ നിന്നിറ്റു വിഴുന്ന രക്തത്താൽ.......
വെടിയെറ്റു വിഴുമ്പൊഴും സ്വന്തം രക്തത്തിൽ വിരൽ മുക്കി ആയിരക്കണക്കിനു ക്ഷൂഭിത യൌവനങ്ങളുടെ ഹൃദയത്തിൽ വിപ്ലവത്തിന്റെ ആദ്യക്ഷരി കുറിച്ചവന്റെ ചുവന്ന സ്വപ്നത്താൽ.......
തിരുനെല്ലി..........
ഉണ്ണിയച്ചി ചരിതത്തിലും ബ്രഫ്മ പുരാണത്തിലും പരാമർശം ഉണ്ടായതു കൊണ്ടു മാത്രം നാം തിരുനെല്ലിയെ അറിയുന്നില്ല.
പക്ഷെ,"നക്സൽ വർഗ്ഗീസ് " എന്നു കേട്ടാൽ തിരുനെല്ലി കാടുകളിലെവിടെയോ നിന്ന് നമ്മുടെ കർണ്ണപുടങ്ങളിൽ ഒരു വെടിയൊച്ച മുഴങ്ങും തീർച്ച.
അയ്യായിരം വർഷം മുൻപ്‌ വരെ ഈ പ്രദേശത്ത്‌ സംഘടിതമായ മനുഷ്യ വാസം ഉണ്ടായിരുന്നതായി തെളിവുകൾ കിട്ടിയിട്ടുണ്ട്‌.ചെറു ശിലായുഗത്തിൽ എടയ്ക്കൽ ഗുഹയ്ക്കടുത്തുള്ള കുപ്പകൊല്ലി,ആയിരം കൊല്ലി എന്നിവടങ്ങളിൽ നിന്ന് വെള്ളാരം കല്ലുകൊണ്ടുള്ള ആയുധങ്ങൾ ഉപയോഗിച്ചിരുന്നതിനും തെളിവുകൾ ഉണ്ട്‌.
നക്സലൈറ്റുകൾ......
ഇന്ത്യൻ കമ്മുണിസ്റ്റ്‌ പ്രസ്ഥാനത്തിലെ ചൈന-സോവിയറ്റ്‌ പിളർപ്പിനു ശേഷം ഉണ്ടായ തീവ്രകമ്മ്യുണിസ്റ്റ്‌ പ്രസ്ഥാനങ്ങളെ നക്സ്‌ലൈറ്റുകൾ എന്നു വിളിക്കുന്നു.1967ൽ പശ്ചിമ ബംഗാളിലെ നക്സൽബാരിയിൽ കാനു സന്യാലിന്റെയും ചാരു മജൂംദാറിന്റെയും നേതൃത്വത്തിൽ cpi(m)ലെ ഒരു വിഭാഗം സംഘടിപ്പിച്ച ആക്രമാസക്തമായ വിപ്ലവ പ്രക്ഷോഭം ഇന്ത്യൻ രാഷ്ട്രീയ ഭുപടത്തിൽ നക്സൽപ്രസ്ഥാനത്തെ അടയാളപെടുത്തി.1967 മേയ്‌ 25ന് നക്സൽബാരിയിലെ ഒരു കർഷകനെ ജന്മികളുടെ വാടകഗുണ്ടകൾ മർദ്ദിച്ചതിന് തിരിച്ചടിയയിരുന്നു ആ പ്രക്ഷോഭം.ഇത്‌ യുവ രക്തങ്ങളെ ആകർഷിച്ചു അതിൽ ഒരാളായിരുനു വർഗ്ഗീസ്‌........
അരിക്കാട്ട്‌ വർഗീസ്‌ എന്ന നക്സൽ വർഗ്ഗീസ് ...........
നക്സൽബാരി കലാപത്തിന്റെ രാഷ്ട്രീയസ്വാധീനത്താൽ സി.പി.ഐ (എം.എൽ) പ്രവർത്തകനാവുകയായിരുന്നു വർഗ്ഗീസ്. ആദിവാസി നേതാവായ ചോമന്‍ മുപ്പനുമോത്ത് അദ്ദേഹം പ്രക്ഷോഭങ്ങൾ നടത്തി.ആദിവാസികളുടെ വയനാട്ടിലെ സ്ഥിതി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ശോചനീയമായിരുന്നു. വള്ളിയൂര്‍കാവ്‌
ക്ഷേത്രത്തിൽ എല്ലാ വർഷവും അടിമവ്യാപാരം നടന്നിരുന്നു. ഇവിടെ തമ്പ്രാൻമാർ നെല്ലും കുറച്ചു പണവും കൊടുത്ത് ആദിവാസികളെ ഒരു വർഷത്തേയ്ക്ക് സ്വന്തമാക്കിയിരുന്നു. ആദിവാസികളുടെ ദിവസക്കൂലി പുരുഷന്മാർക്ക് 3 വാരം (ഒരു വാരം - ഏകദേശം ഒരു ലിറ്റർ) നെല്ലും 75പൈസയുമായിരുന്നു. സ്ത്രീകൾക്ക് ഇത് രണ്ടു വാരം നെല്ലും 50 പൈസയുമായിരുന്നു. പുരുഷന്മാർ മുട്ടിനു താഴെ മറച്ച് മുണ്ടുടുത്താൽ തമ്പ്രാന്റെ ആളുകൾ അവരെ തല്ലി ഒതുക്കുമായിരുന്നു. തമ്പ്രാന്റെ മുമ്പിൽ വെച്ച് ആദിവാസികൾക്ക് മലയാളം സംസാരിക്കുവാനുള്ള അനുവാദമില്ലായിരുന്നു.ആദിവാസി ഭാഷമാത്രമേ അവർക്ക് സംസാരിക്കാൻ പറ്റുമായിരുന്നുള്ളൂ. തമ്പ്രാനെ പൊതുവഴിയിൽ കണ്ടാൽ പോലും ആദിവാസികൾ വഴിമാറി നടക്കണമായിരുന്നു. രാവിലെ മുതൽ രാത്രിവരെ ഈ കൂലിക്ക് തമ്പ്രാന്മാരുടെ പാടത്ത് ആദിവാസികൾക്ക് പണിയേണ്ടിയും വന്നു. ആദിവാസി പെൺകുട്ടികളെ തമ്പ്രാന്മാർ ബലാത്സംഗം ചെയ്യുന്നതും പതിവായിരുന്നു.
പല ആദിവാസി പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച് വർഗ്ഗീസ് ആദിവാസികളുടെ ദിവസക്കൂലി ആണുങ്ങൾക്ക് മൂന്നുപറ നെല്ലും 75 പൈസയുമായും സ്ത്രീകൾക്ക് രണ്ടുപറ നെല്ലും 50 പൈസയുമായും ഉയർത്തി. വർഗ്ഗീസിന്റെ പ്രവർത്തനങ്ങളിലൂടെ അടിമപ്പണി വയനാട്ടിൽ പൂർണ്ണമായും നിർത്തലാക്കപ്പെട്ടു.വർഗ്ഗീസ് ആദിവാസികൾക്ക് പഠന ക്ലാസുകളും എടുത്തു.വയനാട്ടിലെ തിരുനെല്ലിക്കാടുകളിൽ വെച്ചായിരുന്നു വർഗ്ഗീസിന്റെ അന്ത്യം. പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാൽ വയനാട്ടിൽ തിരുനെല്ലിയിലെ യിലെ ഒരു കുടിലിൽ നിന്ന് രാവിലെ പിടികൂടിയ വർഗ്ഗീസിനെ, മേലുദ്യോഗസ്ഥരുടെ (അന്നത്തെ ഡെപ്യൂട്ടി എസ്.പി ആയ എ ലക്ഷ്മണ,ഡി.ഐ.ജി ആയ പി. വിജയൻ എന്നിവരുടെ) നിർദ്ദേശ പ്രകാരം1970 ഫെബ്രുവരി 18-നു വൈകിട്ട്, താൻ തന്നെ നേരിട്ട് വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന് രാമചന്ദ്രന്‍ നായര്‍ എന്ന പോലീസ് ഉദ്യോഗസ്ഥൻ 1998-ൽ വെളിപ്പെടുത്തി.

"വിപ്ലവം ജയിക്കട്ടെ" എന്നു പറഞ്ഞ് ചിരിച്ചുകൊണ്ടാണ് വർഗ്ഗീസ് മരിച്ചത് എന്നാണ് രാമചന്ദ്രൻ നായർ പറയുന്നത്. വർഗ്ഗീസിന് മരണത്തിനു മുൻപ് ചോറുവാരി കൊടുത്തു എന്നും കത്തിച്ച ബീഡി കൊടുത്തു എന്നും പറയുന്നു. വർഗ്ഗീസിനെ വെടിവെച്ചു കൊന്ന സ്ഥലം എന്ന് കരുതുന്ന തിരുനെല്ലിയിലെ കാട്ടാനകൾ മേയുന്ന വനത്തിനു നടുവിലെ വർഗ്ഗീസ് പാറ ഇന്ന് ആദിവാസി യുവാക്കൾ പരിശുദ്ധമായി കരുതുന്നു. എല്ലാ ചരമ വാർഷികത്തിനും ധാരാളം ആദിവാസികൾ ഇവിടെ ഒത്തുചേർന്ന് ചെങ്കൊടി ഉയർത്തുന്നു.
ഓര്‍ക്കുക,.....
അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്പ് ആയുധങ്ങള്‍ ഉപയോഗിച്ചിരുന്ന ഒരു സ്ഥലത്താണ് ഒരു കല്ല്‌ പോലും കൈയ്യില്ലാത്ത വർഗ്ഗീസിനെ അവര്‍ "ഏറ്റുമുട്ടലിലുടെ" കൊലപെടുത്തിയത്
അപ്പൊൾ നാം പറഞ്ഞു വന്നത്‌ ഒരു കാലത്ത്‌ പൊലിസിലെ പുലിയായിരുന്ന ലക്ഷ്മണയുടെ കണ്ണിരിനെ കുറിച്ചായിരുന്നതിനാൽ തിരിച്ചു വരുന്നു.തനിക്ക്‌ ശിക്ഷ കിട്ടുമെന്നറിഞ്ഞപ്പൊൾ ഒരു ഭീരുവിനെ പോലെ ലക്ഷ്മണ കരഞ്ഞു.,പക്ഷെ, അടുത്ത നിമിഷം വെടിയുണ്ട തന്റെ ഹൃദയത്തിലൂടെ കടന്ന് പോകുമെന്നറിയാമായിരുന്നിട്ടും വർഗ്ഗീസ്‌ ചിരിച്ചു, മുദ്രാവാക്യം വിളിച്ചു,.....40-വർഷം കഴിഞ്ഞപ്പൊൾ ലക്ഷ്മണയെ കരയിപ്പിച്ചു.
അതെ വിപ്ലവകാരികൾ മരിക്കാറില്ല.........................

(വർഗ്ഗീസിന്റെ രാഷ്ട്രിയത്തൊട്‌ നിങ്ങൾക്ക്‌ യോജിക്കുകയോ വിയോജിക്കുകയോ ആവാം.പക്ഷെ ആ ഉദ്ദേശശൂദ്ധിയെ മാനിക്കാതിരിക്കാനാവില്ല)


Friday, September 3, 2010

ഒരു പ്രാവിന്റെ കുറുകൽ കേട്ടുവോ..............


"ഒരു മധുര ഗാനം
നിനക്കായി നൂറ്റു ഞാന്‍
മധുരമൊരു പ്രാവിന്റെ-
ഉച്ച കുറുകല്‍ പോല്‍"
(വീഞ്ഞാറിനുള്ള പാട്ട് )
_leopold sedar snghor


കളിക്കുന്നതിനിടയില്‍ മെഹ്‌റുന്നിസയെ (നൂര്‍ജഹാന്‍) സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച രണ്ടു പ്രാവുകളില്‍ ഒന്നിനെ കാണാതായപ്പോള്‍ സലിം രാജകുമാരന്‍ ദേഷ്യം കൊണ്ട് വിറച്ചു,ഞരമ്പുകള്‍ വലിഞ്ഞു മുറുകി, മുഖം ചുവന്നു തുടുത്തു, ഒരു ഭാവ വ്യത്യാസവും ഇല്ലാതെയിരിക്കുന്ന പെണ്‍കുട്ടിയോട് രാജകുമാരന്‍ അലറികൊണ്ട് ചോദിച്ചു.
"ഒരു പ്രാവ് എങ്ങിനെ പറന്നു പോയി"
പെണ്‍കുട്ടി ചെറുതായി പുഞ്ചിരിച്ചു,പിന്നെ കൈയ്യിലിരുന്ന പ്രാവിനെയും പറത്തി കൊണ്ട് പറഞ്ഞു.
"ഇതാ ഇങ്ങിനെ"
ഒരു നിമിഷം, രോഷം കൊണ്ടിരുന്ന രാജകുമാരന്റെ മനസ്സില്‍ പെണ്‍കുട്ടി ഒരു പ്രാവായ്............. പ്രണയമായ് പറന്നിറങ്ങി...........(പിന്നെയത് അനിഷ്ടകരമായ ചരിത്രമായത് നമുക്കറിയാം.)

കൊളുംബിഡേ (columbidae) പക്ഷി കുടുംബത്തില്‍പ്പെടുന്ന (ശാസ്തീയ നാമം കൊളുംബാ ലിവിയ -Columba livia)300-ഓളം ജാതി (സ്പീഷീസ്) പ്രാവുകൾ പ്രകൃതിയിൽ ഉണ്ട്. അല്പം തടിച്ച ശരീരവും കുറുകിയ കഴുത്തും ചെറിയ, മെലിഞ്ഞ കാലുകളും അല്പം തടിച്ച ചുണ്ടുകളും ആണ് പ്രാവുകൾക്ക്. കമ്പുകള്‍ കൊണ്ടാണ് കൂടുകള്‍ നിര്‍മ്മിക്കുക. മുട്ടയിട്ടു കഴിഞ്ഞാല്‍ ആണ്‍കിളിയും പെണ്‍കിളിയും മാറി മാറി അടയിരിക്കും.മുട്ട വിരിഞ്ഞു കുഞ്ഞ് പൂര്‍ണമായും പുറത്തായാലുടന്‍ മുട്ടത്തോട് കൂട്ടില്‍ നിന്ന് മാറ്റും.
ശ്രീലങ്ക‍‍, മ്യാന്മര്‍ എന്നിവിടങ്ങളിലും ഇന്ത്യയിലെ അസമിലും കേരളത്തിലും സര്‍വ്വ സാധാരണമായി കണ്ടുവരുന്ന പക്ഷിയാണിത്. അമ്പലങ്ങള്‍, പള്ളികള്‍, പഴയ മാളികവീടുകള്‍, കോട്ടകള്‍ എന്നിവിടങ്ങളില്‍ കൂട്ടമായി കൂടുകെട്ടി താമസിക്കുന്ന പ്രാവുകളെ പട്ടണങ്ങളിലെയും കുഗ്രാമങ്ങളിലെയും വീടുകളില്‍ വരെ കണ്ടുവരുന്നു. പ്രാവുകൾ ലോകമെമ്പാടും ഉണ്ട്. ഇന്തോമലയ , ആസ്ത്രലേഷ്യ ജൈവവ്യവസ്ഥകളിലാണ് പ്രാവുകൾ ഏറ്റവും കൂടുതൽ ഉള്ളത്. വിത്തുകൾ, ‍പഴങ്ങള്‍ മറ്റ് മൃദുവായ സസ്യാഹാരങ്ങള്‍ എന്നിവയാണ് ആഹാരം. ഇത് കുഞ്ഞുങ്ങള്‍ക്ക് ദഹിക്കുകയില്ല അത്കൊണ്ട് പ്രാവിൻ കുഞ്ഞുങ്ങൾക്ക് ആഹാരമായി ആൺപ്രാവും പെൺപ്രാവും ധാന്യപ്പാൽ (ക്രോപ് മിൽക്ക്) എന്ന പോഷകാഹാര സമൃദ്ധമായ പദാർത്ഥം പുറപ്പെടുവിക്കുന്നു.
പ്രാവുകളെ സമധാനത്തിന്റെ പ്രതീകങ്ങളായി കരുതപെടുന്നു.പുരാതന കാലം മുതൽ സന്ദേശവാഹകരായി മനുഷ്യർ പ്രാവുകളെ ഉപയോഗപെടുത്തിയിരുന്നു.രണ്ടാം ലോകയുദ്ധകാലത്ത്‌ ചെയ്ത സേവനങ്ങൾക്ക്‌ 32 പ്രാവുകൾക്ക്‌ കീർത്തി മുദ്ര നൽകിയിട്ടുണ്ട്‌.ദൂതു പോകുന്ന പ്രാവുകളെ"കാരിയർ പീജിയൻ"(carrier pigeos)എന്നു വിളിക്കപെടുന്നു.
ഒളിമ്പിക്‌സ് സംഘാടകര്‍ ‍, ചെങ്കിസ്ഖാന്‍ , ടിപ്പു സുല്‍ത്താന്‍ ഇവരൊക്കെ ഈ പക്ഷിത്തപാല്‍ ഉപയോഗിച്ചിരുന്നു. റോയിട്ടേഴ്സ്‌ പ്രസ്‌ ഏജൻസി സ്ഥാപിച്ച പോൾ റോയിട്ടർ ഒരു സമയത്ത്‌ ഈ പക്ഷിത്തപാൽ (45 എണ്ണം) ഉപയോഗിച്ചിരുന്നു. 21 ആം നൂറ്റാണ്ടിന്റെ തുടക്കംവരെ ഇന്ത്യയിലും പക്ഷിത്തപാൽ സർവ്വീസ്‌ നടന്നിരുന്നു. ഒറീസയിലെ, യാത്രക്കെളുപ്പമല്ലാത്ത സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ചില പോലീസ് വകുപ്പുകൾ, പ്രകൃതിക്ഷോഭങ്ങളിലും മറ്റും ഉണ്ടാകുന്ന അടിയന്തരഘട്ടങ്ങളിൽ പക്ഷിത്തപാൽ ഉപയോഗിച്ചിട്ടുണ്ട്‌. ഈ 'പോലീസ്‌ പീജിയന്‍ സർവ്വീസ്‌' വിരമിച്ചതായുള്ള പ്രഖ്യാപനം വന്നത്‌ 2002 മാർച്ചിലാണ്‌.
പുച്ചകളെ പൊല തന്നെ തിരിച്ചു തന്റെ വീട്ടിലേക്കെത്താനുളള കഴിവ് പ്രാവിനു നൈസർഗികമാണ്. ഇതിനെ "ഭൂപടം-വടക്കുനോക്കിയന്ത്രം" മാതൃകയെന്നു പല ഗവേഷകരും വിളിക്കുന്നു. "മാഗ്‌നറ്റോസെപ്ഷന്‍" (കാന്തികക്കാഴ്ച ) സാധ്യമാക്കുന്ന ന്യൂറോ സംവിധാനംപ്രാവുകളിലുണ്ട്‌ .(ഇവറ്റകളെ വഴി തെറ്റിക്കാൻ തലയിൽ കാന്തം പിടിപ്പിച്ചാൽ മതിയത്രേ)
പ്രമുഖ മതങ്ങളില്‍ പ്രാവുകളെ കുറിച്ച് പരാമര്‍ശമുണ്ട് . ബൈബിളില്‍ ഇങ്ങിനെ പറയുന്നു "ഭൂമിയിൽ വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു അവൻ ഒരു പ്രാവിനെയും തൻറെ അടുക്കൽനിന്നു പുറത്തു വിട്ടു.എന്നാൽ സർവ്വഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവു കാൽ വെപ്പാൻ സ്ഥലം കാണാതെ അവൻറെ അടുക്കൽ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവൻകൈനീട്ടിഅതിനെ പിടിച്ചു തൻറെ അടുക്കൽ പെട്ടകത്തിൽ ആക്കി.ഏഴു ദിവസം കഴിഞ്ഞിട്ടു അവൻവീണ്ടും ആ പ്രാവിനെ പെട്ടകത്തിൽ നിന്നു പുറത്തു വിട്ടു. പ്രാവു വൈകുന്നേരത്തു അവൻറെ അടുക്കൽ വന്നു; അതിൻറെ വായിൽ അതാ, ഒരു പച്ച ഒലിവില; അതിനാൽ ഭൂമിയിൽ വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു.
മുഹമ്മദ്‌ നബിയുടെ ജീവിതത്തിലും ഒരു പ്രാവിന്റെ സാനിദ്ധ്യം എടുത്ത് പറയാം "പ്രവാചകന്റെ കഥകഴിക്കാന്‍ രാത്രിമുഴുവനും വീടിനു ചുറ്റും കാവലിരുന്ന ശത്രുക്കള്‍ ‍ നേരം പുലര്‍ന്നപ്പോള്‍ കാണുന്നത് പ്രവാചകന്റെ വിരിപ്പില്‍ അലിയെയാണ്. ഇത്അവരെ അത്യധികം നിരാശരാക്കി; അതിലേറെ പ്രകോപിതരും. അവര്‍ പ്രവാചകനെ പരതി പരക്കംപാഞ്ഞു. അതിനിടെ അവരിലൊരുസംഘം സൌര്‍ ഗുഹയുടെ മുമ്പിലുമെത്തി.ഗുഹാമുഖം ശ്രദ്ധയോടെ നിരീക്ഷിച്ച ശത്രുക്കള്‍ അവിടെ കാലപ്പഴക്കം തോന്നിക്കുന്ന ചിലന്തിവലയും പ്രാവിന്റെ കൂടും കണ്ടു . അതോടെ അതിനകത്ത് ആരുമുണടാവില്ലെന്നുറപ്പിച്ച് അവിടെനിന്നും നടന്നുനീങ്ങി. ഗുഹക്കകത്ത് കയറി പരിശോധിക്കുന്നതിനെ സംബന്ധിച്ച സംഘത്തിലൊരാളുടെ ചോദ്യത്തിന് മറ്റുള്ളവരുടെ പ്രതികരണം ഇതായിരുന്നു: 'ഗുഹാമുഖത്ത് മുഹമ്മദിനെക്കാള്‍ പ്രായമുള്ള ചിലന്തിവലയും പ്രാവിന്റെ കൂടുമുണട്. അതിനാല്‍ അതിനകത്ത് ആരുമുണ്ടാകില്ല ഉറപ്പ്"
മഹാഭാരതത്തിലും പ്രാവിനെ കുറിച്ച് പരമാര്‍ശമുണ്ട്,യശസ്വിയായ ശി ബിരാജാവിന്റെ മടിയില്‍ ഒരിക്കല്‍ ഒരു മാടപ്രാവ് വന്ന് വീണു.തൊട്ടു പിന്നാലെ ഒരു പരുന്തും പ്രാണരക്ഷാര്‍തം അങ്ങയെ സമീപിച്ചതാണെന്നും എന്നെ രക്ഷിക്കണമെന്നും പ്രാവ് രാജാവിനോട് അപേക്ഷിച്ചു . തൊട്ടു പിന്നാലെ എത്തിയ പരുന്ത് തന്റെ ഭക്ഷണത്തിനു വിഘ്നം വരുത്താതെ പ്രാവിനെ വിട്ടുതരണമെന്നും ആവിശ്യപെട്ടു.പകരം ഭക്ഷണം തരാമെന്നു രാജാവു പറഞ്ഞു നോക്കിയെങ്കിലും പരുന്ത്‌ വഴങ്ങിയില്ല.പ്രാവിനെ മാത്രം മതി പേടിച്ചു വിറക്കുന്ന പ്രവിനെ കിട്ടാൻ എന്തിനു നീ നിർബന്ധിക്കുന്നുവേന്നു ചോദിച്ചപ്പൊൾ,പരുന്ത്‌ പരിഹാരം നിർദേശിച്ചു പ്രാവിനു പകരം അങ്ങയുടെ വലത്തെ തുടയിൽ നിന്ന് തുല്യ തൂക്കം അറുത്തെടുത്ത്‌ തരിക ഒടും മടിക്കാതെ ശിബി പ്രവിനെ ത്രാസിന്റെ ഒരു തട്ടിൽ വച്ച്‌ ,സ്വന്തം തുടയിൽ നിന്നും മാംസം അറുത്തെടുത്തൂ മറു തട്ടിലിട്ടു . കൂടുതലായി എത്ര മാംസം അറുത്തെടുത്ത്‌ ത്രാസിലിട്ടിട്ടും പ്രാവിന് തൂക്കം കുടുതൽ. ഒടുവിൽ ശിബി തന്നെ ത്രാസിന്റെ തട്ടിൽ കയറിയിരുന്നു.ഇതു കണ്ട പരുന്ത്‌ രക്ഷിച്ചുവേന്ന് പറഞ്ഞ്‌ പറന്നു പോയി.ഇത്രയുമായപ്പൊൾ പ്രാവു രഹസ്യം വെളിപെടുത്തി .താൻ അഗ്നിയും പരുന്ത്‌ ഇന്ദ്രനുമാണ്.നടെങ്ങും കീത്തിയുടെ നിറവിൽ നിൽക്കുന്ന അങ്ങയെ പരീക്ഷിക്കുന്നതിനു വേണ്ടീ വേഷം മാറി വന്നവരാണ് ഞങ്ങൾ.. പ്രാവിനു വേണ്ടി സ്വന്തം മാം സം അറുത്തെടുത്ത്‌ അങ്ങു നൽകി ഒടുവിൽ പ്രാവിനു വേണ്ടി സന്തം ജിവൻ വരെ ഉപേക്ഷിക്കുകയെന്ന മഹാത്യാഗം കാടിയ ശിബിക്ക്‌ എല്ലാനന്മകളും വന്നു ഭവിക്കുമെന്ന് അഗ്നി ദേവൻ അനുഗ്രഹിച്ചു.
കവികൾക്കും പ്രാവ്‌ ഇഷ്ട കഥ പാത്രമായിട്ടുണ്ട്.‌ പയർ വറക്കുമ്പോൾ കുറഞ്ഞു പോകുമെന്ന പരമാർഥമറിയാതെ കുഞ്ഞിനെ കൊന്ന ചങ്ങാലി പ്രാവിന്റെ കഥ വൈലോപിള്ളി ശ്രിധരമേനോന്‍ മലയാളിയുടെ മനസ്സിൽ നൊമ്പരം കൊണ്ടിങ്ങിനെ കുറിച്ചു.
"ഉരിമണിപ്പയറിനു കുഞ്ഞിനെക്കൊന്നേൻ,
ഉലകത്തിലെന്തിനു ഞാനിരിപ്പൂ, മേലി-
ലുലകത്തിലെന്തിനു ഞാനിരിപ്പൂ."
മുഗള്‍ ഭരണകാലത്ത്‌ കബൂത്തര്‍ ബാസ്‌ (പിജിന്‍ ഫാന്‍സിയര്‍) ഒരു ശാസ്ത്രം തന്നെയായിരുന്നു. അവസാന മുഗള്‍ ‍ ചക്രവര്‍‍ത്തിയായിരുന്ന ബഹാദൂര്‍ഷാ സഫര്‍ കബൂത്തര്‍ ബാസില്‍‍ നൈപുണ്യം സമ്പാദിച്ചയാളായിരുന്നു. വര്‍‍ഷങ്ങളോളം വേണ്ട പരിശീലനത്തിനു ശേഷമാണ്‌ ഒരാള്‍ ഇതില്‍ ഖലീഫയാകുന്നത്‌. ഇത്തരമൊരു ഖലീഫയ്ക്ക്‌ തന്റെ പ്രാവുകളെ ഉപയോഗിച്ച്‌ പല കാര്യങ്ങളും സാധിയ്ക്കാം എന്ന് പറയപ്പെടുന്നു. ഇന്നും പഴയ ദില്ലിയില്‍ ‍ കബൂത്തര്‍ ബാസിലിന്റെ പിന്തുടര്‍ച്ചക്കാര്‍ ഉണ്ട്‌.
ചെവിയൊർത്താൽ കണക്കിലും കേൾക്കാം പ്രാവിന്റെ നേർത്ത കുറുകൽ . ഗണിതത്തില്‍ ഉപയോഗിക്കപ്പെടുന്ന ഒരു തത്ത്വമാണ്‌ പ്രാവിൻപൊത്ത് തത്ത്വം(pigeonhole principle) മൂന്ന് കുട്ടികളുള്ള ഒരു കുടുബത്തിലെ രണ്ട് കുട്ടികൾ ഒരേ ലിംഗത്തിൽപെട്ടവരായിരിക്കും എന്നപോലെയുള്ളവയെ ഉദാഹരണമാക്കിയുള്ളതാണ്‌ ഈ തത്ത്വം. n, m എന്നീ രണ്ട് എണ്ണൽ സംഖ്യകൾ തന്നിരിക്കുന്നു, n > m ഉം ആണ്‌ (അതായത് n എന്നത് m നേക്കാൾ വലുതാണ്‌), n എണ്ണം പ്രാവുകളെ m പൊത്തുകളിലാക്കുകയാണെങ്കിൽ ഒരു പൊത്തിലെങ്കിലും ഒന്നിൽ കൂടുതൽ പ്രാവുകളുണ്ടായിരിക്കും എന്നാണ്‌ ഇത് പ്രതിപാദിക്കുന്നത്.
മതങ്ങളില്‍ പ്രാവിനെ പരാമര്‍ശിക്കുന്ന പോലെ തന്നെ മത സൗഹാർദതയിലും പ്രാവിന്റെ സാന്നിദ്ധ്യമുണ്ട്‌ കേട്ടൊ..........
അമര്‍ നാഥ്ഗുഹാക്ഷേത്രത്തിനകത്തായി മറ്റൊരു ചെറിയ ഗുഹയുണ്ട്. ഈ ഗുഹയ്ക്കകത്തു നിന്നെടുക്കുന്ന ഒരുതരം വെളുത്ത പൊടി അമര്‍നാഥിലെ വിഭൂതിയായി ഭക്തന്മാര്‍ക്ക് നൽകുന്നതിനുള്ള അവകാശം ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങൾക്കാണ്‌. ഇവിടെ കണ്ടുവരുന്ന "പ്രാവുകളെ" തീര്ഥാടകര്‍ ശിവനും പാര്‍വ്വതിയുമായിട്ടാണ് കണക്കാക്കുന്നത്. ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങളാണ് അമര്‍നാഥ് ക്ഷേത്രത്തിലെ വഴിപാടുകളുടെ മൂന്നിലൊരുഭാഗത്തിന് അവകാശികള്‍ . അമര്‍ നാഥിലേക്കുള്ള വഴി വെട്ടിത്തെളിച്ച് സുഗമമാക്കിയെടുക്കുന്നതിന് ബത്കൂതിലെ ഇസ്ലാംമതക്കാര്‍ ചെയ്ത പ്രയത്നനങ്ങള്‍ക്കുള്ള പ്രതിഫലമായിട്ടാണ് ഈ അവകാശങ്ങള്‍ അവര്‍ക്ക് നല്കിയതെന്ന് പറയപ്പെടുന്നു.
ഇനി വാർത്തകളിലുടെ പറന്ന ചില പ്രാവുകളെ കുറിച്ച്‌........
റാസൽഖൈമയിൽ അപൂർവ്വയിനം പ്രാവിന്‌ ലഭിച്ചത് 18,000 ദിർഹം (ഏകദേശം രണ്ട്‌ ലക്ഷം രൂപ) 26 കാരനായ അബ്ദുള്‍ കസീനാണ്‌ "ബുഫോതാഫ്‌" എന്ന വെളളി നിറത്തിലുളള അപൂർവ്വയിനം പ്രാവിനെ ഇത്രയധികം വിലയ്ക്ക്‌ വിറ്റത്‌.ബുഫോതാഫ്‌ ഇനത്തിൽപ്പെട്ട പ്രാവുകളുടെ അമിത സൌന്ദര്യവും അരെയും ആകർഷിക്കുന്ന വെളളി നിറവുമാണ്‌ അവയ്ക്ക്‌ ഇത്രയും വില നേടിക്കൊടുക്കുന്നത്‌ .
ദക്ഷിണാഫ്രിക്കയിലെ ഒരു കമ്പനി ഡേറ്റാ ട്രാന്സ്ഫറിന് ഉപയോഗിക്കുന്നതു പ്രാവുകളെയാണ്, അതും ഒരു ഐടി കമ്പനി.കമ്പനിയുടെ ഡേറ്റാവാഹകനായ പ്രാവിന്റെ പേര് വിന്‍സ്റ്റണ്‍. ദക്ഷിണാഫ്രിക്കയിലെ അണ്‍ലിമിറ്റഡ് കമ്പനിയുടെ ഒരു ഓഫിസില്‍ നിന്ന് അമ്പതു മൈലുകളോളം അകലെയുള്ള മറ്റൊരു ഓഫിസിലേക്ക് ഇന്റര്‍നെറ്റ് വഴി ഡേറ്റ ട്രാന്സ്ഫര്‍ ചെയ്യുമ്പോള്‍ വേണ്ടി വരു ന്ന സമയം ആറു മണിക്കൂര്‍ , ഏറെ ധനനഷ്ടവും. ഇതു പരിഹരിക്കാനാണു വിന്സ്റ്റണെ രംഗത്തിറക്കിയത്. ഡേറ്റ അടങ്ങിയ മെമ്മറി കാര്‍ഡ് വിന്സ്റ്റന്റെ കാലില്‍ കെട്ടിയിട്ടു പറത്തിവിടും. നാല്പ്പത്തഞ്ച് മിനിറ്റ് കൊണ്ടു വിന്സ്റ്റണ്‍ ലക് ഷ്യ സ്ഥാനത്തു കാര്‍ഡ് എത്തിക്കും.ഇക്കാലത്ത് ഈ രീതി അത്ഭുതമായി തോന്നാം. ബിസിനസ് മുന്നോട്ടു കൊണ്ടു പോകാന്‍ എന്നും പുതിയ രീതി പരീക്ഷിക്കുന്നതാണ് ഇഷ്ടമെന്ന് അണ്‍ലിമിറ്റഡ് ഗ്രൂപ്പ് ബോസ് കെവിണ്‍ റോള്‍ഫ് പറയുന്നു. പതിനൊന്നു മാസത്തോളം പരിശീലനം കൊടുത്ത ശേഷമാണ്, പ്രാവ് ഡേറ്റാ വാഹകനാകുന്നത്. പ്രത്യേക കോഡ് എന്റര്‍ ചെയ്താല്‍ മാത്രമേ, മെമ്മറി കാര്ഡിലെ വിവരങ്ങള്‍ എടുക്കാനാകൂ. രഹസ്യങ്ങള്‍ അത്ര പെട്ടെന്നു ചോരുമെന്ന പേടി വേണ്ട .

നായ്ക്കളെ കുടുംബാംഗമാക്കിയപോലെ, കുതിരകളെ വളര്‍ത്തുന്നതുപോലെ അമേരിക്കയിലെ നഗരവാസികള്‍ വീടിന്റെ തട്ടിന്‍ പുറത്തു പ്രാവുകള്‍ക്കുകൂടൊരുക്കുന്നു. ''റേസ് ഹോഴ്സസ് ഓഫ് സ്കൈ'' എന്നാണ് അമേരിക്കക്കാര്‍ ഇപ്പോള്‍ പ്രാവുകളെ വിശേഷിപ്പിക്കുന്നത്. തിരക്കേറിയ ജീവിതത്തിനിടയിലും പ്രാവുകളെപരിപാലിക്കാനും തീറ്റ കൊടുക്കാനും ഇവിടത്തുകാര്‍ സമയം കണ്ടെത്തുന്നു. വൈദ്യുത കമ്പികളില്‍ നിന്നു മുറിവേറ്റും ഇരുമ്പു പാളികളില്‍ തട്ടി ചോരയൊലിപ്പിച്ചുമെത്തുന്ന പ്രാവുകളെ ശുശ്രൂഷിച്ച് വളര്‍ത്തുന്നു.(ഒരു രഹസ്യം) വീടിന്റെ ചുറ്റുപാടുമുള്ള മാലിന്യം പ്രാവുകള്‍ ശുചിയാക്കുമല്ലോ!‍‍ ‍
ജപ്പാനിൽ അമേരിക്കയുടെ ബോംബാക്രമണത്തെ അതിജീവിച്ചവരുടെ പ്രതിനിധികൾ 1000 "പ്രാവുകളെ" പറത്തി സന്ദേശം നൽകി.ഹിരോഷിമയിൽ 80,000 പേരും നാഗസാക്കിയിൽ 1,50,000 പേരുമാണ്‌ അമേരിക്കയുടെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്‌. (1945 ഓഗസ്റ്റ് 6 നായിരുന്നു ഹിരോഷിമയില്‍ ബോംബിട്ടത്,‌ നാഗസാക്കിയിൽ ഓഗസ്റ്റ്‌ 9നും.)പതിനായിരങ്ങൾ അണുവികിരണത്തിന്റെ ദുരന്തവും പേറി ഇന്നും ജീവിക്കുന്നുവെന്നും ഓർക്കുക.
ഇതിനിടയിൽ കൗതുകമുണർത്തുന്ന ഒരു വാർത്ത ചേര്‍ത്തലയില്‍ നിന്ന് : വൈദ്യുതിക്കമ്പികള്‍ക്കിടയില്‍ കുടുങ്ങിയ പ്രാവിന് ഫയര്‍ഫോഴ്‌സും കെ.എസ്.ഇ.ബി.യും രക്ഷകരായി. ചേര്‍‍ത്തല താലൂക്ക് ഓഫീസിന് വടക്കുവശത്തെ വൈദ്യുതിക്കമ്പികള്‍ക്കിടയില്‍ കുടുങ്ങിയ പ്രാവിന്റെ കാലിലുണ്ടായിരുന്ന ചരട് ഒരു കമ്പിയില്‍ചുറ്റിപ്പിണഞ്ഞതാണ് പ്രശ്‌നമായത്. പറന്നുയരാന്‍ ‍ കഴിയാതെ പ്രാവ് ചിറകടിക്കാന്‍ ‍ തുടങ്ങി. കമ്പികള്‍ തമ്മില്‍ അല്പം അകലമുണ്ടായിരുന്നതിനാല്‍ പ്രാവിന് ഷോക്കേറ്റില്ല ചിറകിട്ടടിക്കുന്ന ബഹളം കേട്ട യാത്രക്കാരാണ് വിവരം ഫയര്‍ഫോഴ്‌സിനെയും കെ.എസ്.ഇ.ബി. അധികൃതരെയും അറിയിച്ചത്. കെ.എസ്.ഇ.ബി. ലൈന്‍ ഓഫ് ചെയ്തു. തുടര്‍ന്ന് ഫയര്‍‍ഫോഴ്‌സ് ഒരു തോട്ടിയില്‍ കത്തിവച്ചുകെട്ടി പ്രാവിന്റെ കാലിലെ ചരടും കമ്പിയുമായുള്ള ബന്ധം വേര്‍‍പെടുത്തി. താഴെവീണ പ്രാവിനെ എടുത്ത് വെള്ളവും മറ്റും നല്‍കിയശേഷം ഫയര്‍‍ഫോഴ്‌സ് അതിനെ പറത്തിവിട്ടു.
(ഈ വാർത്ത എങ്ങിനെയാണ് കൗതുകമായതെന്നാണെങ്കിൽ,തീർച്ചയായും ഒരു ജീവൻ രക്ഷിച്ചത്‌ നല്ലകാര്യം തന്നെ.അഭിനന്ദനങ്ങൾ....പക്ഷെ കൂട്ടരെ, ഈ ഓണത്തിന് ഭാര്യയൊടും മകനൊടുമൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന ഞങ്ങളുടെ സുഹൃത്ത്‌ ഒരപകടം പറ്റി മണികൂറുകളൊളം റോഡിൽ കിടന്നു, ജനകൂട്ടം കുറെയകലെ മാറിനിന്ന് അവന്റെ മരണം ഉറപ്പുവരുത്തിയന്നല്ലാതെ ഒരാളും ഒന്ന് പൊലീസിനു പൊലും ഫോൺ ചെയ്തില്ല)
സമാധാനത്തിന്റെ പ്രതീകമായി ലോകം മുഴുവൻ കൊണ്ടാടുന്ന പ്രാവുകൾ ഇപ്പോൾ ലോകത്തിന്റെ മുഴുവൻ മനസമാധാനവും നശിപ്പിക്കുന്ന തീവ്രവാദികളുടെ സന്ദേശ വാഹകരാകുന്ന വാർത്ത അതിർത്തിയിൽ നിന്ന്. ചാരസംഘടനയായ ഐ.എസ്‌.ഐ. യുമായി കൈകോര്‍ത്ത് തീവ്രവാദഗ്രൂപ്പായ ലഷ്‌കറെ തോയ്‌ബയാണ്‌ പ്രാവുകളെ പരിശീലിപ്പിക്കുന്നത്‌. പ്രത്യേക പരിശീലനം സിദ്ധിച്ച 1000ത്തോളം പ്രാവുകളെ തീവ്രവാദികള്‍ ‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നുണ്ട്‌. തീവ്രവാദികളുടെ വെളിപ്പെടുത്തലിനെ തുടര്‍‍ന്ന്‌ ജമ്മു കാശ്‌മീരിലും പരിസരപ്രദേശങ്ങളിലും നിന്നുമായി പരിശീലനം സിദ്ധിച്ച ഏതാനും പ്രാവുകളെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ പിടികൂടി.തീവ്രവാദികള്‍ക്ക്‌ പ്രാവുകളെ തിരിച്ചറിയാനായി അവയുടെ ചിറകുകളില്‍ പ്രത്യേക ചായം പൂശിയതായും കണ്ടെത്തി.പ്രാവുകളില്‍ ചിലതിന്റെ ഒരു ഭാഗത്ത്‌ ഇളം ചുവപ്പ്‌ നിറവും മറുഭാഗത്ത്‌ പച്ചനിറവുമാണ്‌ ചാര്‍ത്തിയിരുന്നത്‌. ജമ്മുവിലെ ഖത്രയില്‍ നിന്ന്‌ പിടികൂടിയ പ്രാവിന്റെ പിന്‍ഭാഗത്ത്‌ രണ്ടു മൊബൈല്‍ നമ്പറുകള്‍ രേഖപ്പെടുത്തിയത്‌ അധികൃതരര്‍ കണ്ടെത്തി. നമ്പറുകള്‍ ‍ തീവ്രവാദികളുടേതാണെന്ന്‌ തിരിച്ചറിഞ്ഞെങ്കിലും അവയില്‍ ബന്ധപ്പെട്ടപ്പോള്‍ പെട്ടെന്ന്‌ ആ നമ്പറുകള്‍ സ്വിച്ച്‌ ഓഫ്‌ ചെയ്യുകയായിരുന്നു.‍‍ ‍‍ജമ്മു കാശ്മീരിന്റെ ഇതരഭാഗങ്ങളില്‍ നിന്ന്‌ പിടികൂടിയ ചില പ്രാവുകളുടെ ചിറകിന്റെ പിന്ഭാഗത്ത്‌ തീവ്രവാദികളുടെ പേരുകളും ബന്ധപ്പെടേണ്ട വിവരങ്ങളും ഫോണ്നമ്പറുകളും രേഖപ്പെടുത്തിയതായും കണ്ടെത്തി. കേന്ദ്രരഹസ്യാന്വേഷണ ഏജന്സികളും വിവിധ സംസ്ഥാന പോലീസ്‌ സേനകളും തീവ്രവാദ വേട്ട ശക്തമാക്കിയസാഹചര്യത്തില്‍ ‍ തീവ്രവാദഗ്രൂപ്പുകളും തീവ്രവാദികളും തമ്മില്‍ ‍ പരസ്പരം ബന്ധപ്പെടാന്‍ പ്രാവുവഴിയുള്ള വിവരങ്ങള്‍ കൈമാറല്‍ ‍ വിദ്യ അടക്കമുള്ള പുതിയ സങ്കേതങ്ങള്‍ തേടുകയാണെന്ന്‌ N.I.A അധികൃതര്‍ പറയുന്നു

ഇനി ഒരു വംശഹത്യയുടെ കഥപറയാം................
പാസഞ്ചർ പ്രാവ്‌ (Passenger Pigeon): വടക്കേയമേരിക്കന്‍ ഭൂഖണ്ഡത്തില്‍ റോക്കി പർവ്വതനിരയ്ക്ക്‌ കിഴക്കുള്ള പ്രദേശത്ത്‌ ഒരു കാലത്ത്‌ കോടിക്കണക്കിന് പാസഞ്ചർ പ്രാവുകള്‍ ജീവിച്ചിരുന്നു. മുമ്പ്‌ വടക്കേയമേരിക്കയിലെ പക്ഷികളിൽ 40 ശതമാനത്തോളം പാസഞ്ചര്‍ ‌ പ്രാവുകളായിരുന്നു. 19-ആം നൂറ്റാണ്ടിൽ ഇവയുടെ സംഖ്യ ഏതാണ്ട്‌ 500 കോടി വരുമായിരുന്നു എന്നാണ് കണക്ക്‌. കൂട്ടമായി പറക്കുമ്പോൾ മണിക്കൂറുകളോളം ഇവ ആകാശം മറയ്ക്കുമായിരുന്നു. മനുഷ്യന്റെ ആർത്തിയാണ് പാസഞ്ചർ പ്രാവുകളെ ഇല്ലാതാക്കിയത്‌. ദിവസവും ആയിരങ്ങളെ വീതം കൊന്നൊടുക്കി. ഇവയുടെ പ്രജനനകേന്ദ്രങ്ങളിൽ വരെ വേട്ട നീണ്ടു. പക്ഷികൾ എവിടെയുണ്ടെന്ന വിവരം വേട്ടക്കാർക്ക്‌ എത്തിക്കാൻ ടെലഗ്രാഫ്‌ സങ്കേതം വരെ ഉപയോഗിക്കപ്പെട്ടു. വേട്ടയാടിയ ആയിരക്കണക്കിന് പ്രാവുകൾ കമ്പോളത്തിലെത്തി. അറിയപ്പെടുന്ന അവസാനത്തെ പാസഞ്ചർ പ്രാവിന്റെ പേർ "മാർത്ത"എന്നായിരുന്നു. 1914 സപ്തംബർ ഒന്ന് പകൽ ഒരു മണിക്ക്‌ സിൻസിനാറ്റി മൃഗശാലയിൽ ആ ജീവി അന്ത്യശ്വാസം വലിച്ചു.

‌‍‍‍ അങ്ങിനെ വംശനാശം സംഭവിച്ച അഞ്ചൊ ആറൊ ജീവികളിൽ ഒന്നായി മാറുകയായിരുന്നു പാസഞ്ചർ പ്രാവും.ഈ നിലതുടർന്നാൽ മനുഷ്യ രാശിയുടെ അവസാന കണ്ണി അവസാനിക്കുന്നത്‌ രേഖപെടുത്താൻ അന്യഗ്രഹ ജീവികൾ പൊലും അവശേഷിക്കുമോ?

എന്നീട്ടും കവി പാടുന്നു..........

"ഓമലാൾ തടങ്ങളിൽ തൂവിയവെള്ളം തേടി-
ക്കാവിൽ നിന്നെത്തും ചങ്ങാലികൾ തൻ കളസ്വനം"
(വിഷ്ണുനാരായണൻ നമ്പൂതിരി) ‍‌‌

കൂട്ടി വായിക്കാൻ...........
അവൾ തന്റെ ഓമനയായ പ്രാവിൻ വശം അവന് ഒരു
സന്ദേശമയച്ചു.വൈകിട്ട്‌ അവൾക്ക്‌ അവന്റെ ഈമെയിൽ വന്നു.
"ഹൗ എന്തു രുചി"
‌‍

Monday, July 26, 2010

ആ നായ കുട്ടി ഇപ്പോഴും ഈ തെരുവിലുണ്ട്



"അല്ലയോ തവിട്ടുനിറമുള്ള നായേ-
വെളുത്ത നിറമുള്ള സരമയുടെ മകനേ -
നീ പല്ലുപുറത്തുകാണിക്കുമ്പോള്‍
ആയുധം പോലെ തിളങ്ങുന്നു.
നീ കള്ളനെയും കൊള്ളക്കാരനെയും ആക്രമിക്കുക
എന്തിന വെറുതെ ഇന്ദ്രന്റെ ഭക്തരെ ആക്രമിക്കുന്നു? "
_ഋഗ്വേദം

(പശുക്കളെ മോഷ്ടിച്ചുകടന്നു കളഞ്ഞ കൊള്ളക്കാരുടെ കയ്യില്‍ നിന്നും അവയെ വീണ്ടെടുക്കുന്ന ഇന്ദ്രന്റെ നായയാണ് സരമ)
മനുഷ്യന്‍ ആദ്യമായി ഇണക്കി വളര്‍ത്തിയ മൃഗം നായയാണ്‌.ചെന്നായയുടെ ഉപജാതിയും, കാര്‍ണിവോറ ഓര്‍ഡറിലെയും അംഗങ്ങളാണ് നായകള്‍. 800 ലധികം ജനുസ്സുകളില്‍ പെട്ട നായകള്‍ ഉണ്ട്.(നായ്ക്കളുടെ ശാസ്ത്രിയ നാമം camislupus familiaris) ജര്‍മനിയിലെ BONN OBERKASSELENNA എന്ന സ്ഥലത്ത് നിന്നും 15000 വര്‍ഷം പഴക്കമുള്ള നായയുടെ അസ്ഥികൂടം കണ്ടെത്തിയിരുന്നു.നായകളും മനുഷ്യനും തമ്മിലുള്ള ബന്ധം സുചിപ്പിക്കുന്ന ഒരു രേഖാചിത്രം പോലെ ഒരു മനുഷ്യന്റെ ശവകല്ലറയില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്.ഉയര്‍ന്ന സാമുഹിക ബോധം നായ്ക്കളുടെ പ്രത്യേകതയാണ്.പല ഇനങ്ങളും ബുദ്ധിശക്തിയിലും ധൈര്യത്തിലും വിശ്വസ്സ്ഥതയിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു.

കൃസ്തു മതത്തില്‍1300 ല്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന SAINT ROCHU നായ്ക്കളുടെ രക്ഷകനാണെന്നു വിശ്വസിക്കപെടുന്നു.കേരളത്തിലെ ഒരു വിഭാഗം ജനങ്ങളുടെ ആരാധനാമൂര്‍ത്തിയായ മുത്തപ്പന്റെ വാഹനം നായയാണ്‌.ചെരുപ്പ് എടുത്തു കൊണ്ട് പോയി നാണം കെടുത്തിയ കാരണം പാഞ്ചാലിയുടെ ശാപം വാങ്ങിയ നായ്ക്കളുടെ പ്രധാന ഹോബി ഇപ്പോഴും ചെരുപ്പ് മോഷ്ടിക്കലാണ് .

ശൂന്യാകാശത്ത് ആദ്യമായി പോയ ജിവിയും നായയാണ്‌ 1957 ല്‍ റഷ്യയുടെ സ്പുട്നിക്ക് 2 എന്ന ബഹിരാകാശ വാഹനത്തില്‍ ലയിക്കയെന്ന (ആദ്യ പേര് കുന്ട്രിയാവ്ക)നായയും ഉണ്ടായിരുന്നു.ഉയര്‍ന്ന താപത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ കുറഞ്ഞ സമയത്തിനുള്ളില്‍ ലയിക്ക മരിച്ചുവെങ്കിലും ഭാവി ബഹിരാകാശത്തിലെ നിരവധി പരിക്ഷണങ്ങള്‍ക്ക് ശക്തി പകരാന്‍ ലയിക്കയുടെ രക്തസാക്ഷിത്വനായി.മോസ്കോ നഗരത്തില്‍ രണ്ടു മിറ്റര്‍ ഉയരത്തിലുള്ള റോക്കറ്റിന് മിതെ തലയുയര്‍ത്തി നില്‍ക്കുന്ന ലയിക്കയുടെ സ്തൂപം പണിത് ലയിക്കയെ റഷ്യന്‍ ഭരണകൂടം ആദരിച്ചു.

യശ്ശരീരനായ സാഹിത്യകാരന്‍ ശ്രി നാരായണ പിള്ള ഒരു നായയെ നായകനാക്കി ഒരു നോവല്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.കലാകൌമുദി വാരികയില്‍ പ്രസിദ്ധികരിച്ച"പരിണാമം"എന്ന ഈ നോവലിന് 1998 ലെ കേരള സാഹിത്യ അക്കാദമിയുടെ പുരസ്ക്കാരം ലഭിച്ചു. ചില കാരണങ്ങളാല്‍ അദ്ദേഹം ഈ അക്കാദമി പുരസ്ക്കാരം നിരസിച്ചു.1998 മേയ് 19 ന് മുബൈയില്‍ വച്ച് അദ്ദേഹം മരിച്ചു.നായ്ക്കളെ കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം ഇങ്ങിനെ "നായ്ക്കളും മനുഷ്യരും തമ്മിലുള്ള പ്രധാന വ്യത്യാസം നായക്ക് കള്ളത്തരമില്ല എന്നുള്ളതാണ്".

ലോകത്തില്‍ എവിടെയായാലും (ആര്‍ട്ടിക്കയിലോ അന്റാര്‍ട്ടിക്കയിലോ)പുച്ചയും നായകളും ശത്രുതയിലാണ്.ഒരു വീട്ടില്‍ യജമാനന്മാരുടെ അരുമകളായി കഴിയുമ്പോളും അവര്‍ ശത്രുത അവസാനിപ്പിക്കാറില്ല.ജനിതകമായി ഉള്ള ഈ സവിശേഷത പാരമ്പ്യര്യമായി കൈമാറുന്നതാകാം.എന്നാല്‍ എലിയും നായക്കളും കേവലം ശത്രുക്കളല്ല ഒന്ന് മറ്റൊന്നിനെ തിന്ന് ജീവിത ചക്രത്തിലെ കണ്ണികളാകുന്ന പ്രകൃതി നിയമമാണത്.(മാംസാഹാര പ്രിയരായ പൂച്ചകള്‍ക്ക് സസ്യാഹാരം ദഹിപ്പിക്കാനുള്ള കഴിവില്ല.മധുരം തിരിച്ചറിയാനും കഴിവില്ല)മനുഷ്യന്റെ സ്വാര്‍ത്ഥ താല്പര്യം മൂലം ജീവികളുടെ ജിവിത ചക്രത്തിലെ കണ്ണികള്‍ അറ്റ് പോകാം. അതായത് എലികള്‍ക്ക് വംശനാശം സംഭവിച്ചുവെന്നിരിക്കട്ടെ എന്ത് സംഭവിക്കും ഇഷ്ട ഭക്ഷണം കിട്ടാതെ പൂച്ചകള്‍ മരിച്ചു പോകുമോ? ഇല്ല ഇവിടെ പൂച്ച തന്റെ മെനുവിലെ പ്രിയ ഭക്ഷണം മാറ്റിയെഴുതും.ഇതുവരെയും പൂച്ചകള്‍ തിന്നിട്ടില്ലാത്ത ഏതെങ്കിലും ജീവികളാകും ആ സ്ഥാനം അലങ്കരിക്കുക.

അപ്പോള്‍ നാം പറഞ്ഞു വന്നത് പൂച്ചകള്‍ നായയുടെ ഭക്ഷണമല്ല പിന്നെയെങ്ങിനെ ഇവര്‍ ശത്രുക്കളായി, അറിയില്ല . ഇങ്ങിനെയൊക്കെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ അതിനല്ലേ സമയം കാണു പിന്നെയെന്തിനാണി നായ വിശേഷം എന്നാണെങ്കില്‍ ഒരു വാര്‍ത്തയില്‍ നിന്ന് തുടങ്ങാം.ചൈനക്കാര്‍ക്ക് ഏറ്റവും ഇഷ്ടപെട്ട ആഹാരം നായ ഇറച്ചിയാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ നായ ഇറച്ചിയോടുള്ള പ്രിയം ഉപേക്ഷിക്കാന്‍ ചൈനീസ്‌ ഗവണ്‍മെന്റ്‌ ആലോചിക്കുന്നു. നായ ഇറച്ചി വില്‌പന നിരോധിക്കാന്‍ ചൈനീസ്‌ പ്രവിശ്യാ ഭരണകൂടങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ബീജിംഗ്‌ ഒളിമ്പിക്‌സ്‌ സമയത്ത്‌ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നായ ഇറച്ചിയും അതുകൊണ്ടുള്ള മറ്റു വിഭവങ്ങളും ചൈനീസ്‌ ഭരണകൂടം നിരോധിച്ചിരുന്നു. എല്ലാ ഹോട്ടലുകളുടെയും മെനുവില്‍ മുന്‍പന്തിയില്‍ സ്ഥാനം ലഭിച്ചിരുന്ന നായ ഇറച്ചി വിഭവങ്ങള്‍ അന്ന്‌ ഒഴിവായി. അതിനുശേഷമാണ്‌ നായകളെ തിന്നുന്ന സഹസ്രാബ്ദങ്ങളായുള്ള ശീലം പൂര്‍ണമായി ഒഴിവാക്കിയാലോ എന്ന ആലോചന ചൈനയില്‍ വ്യാപകമായത്‌.

ചൈനക്കാരുടെ ഇഷ്ടവിഭവമാണ്‌ നായ ഇറച്ചിയും പൂച്ചയിറച്ചിയും. ചൈനയ്‌ക്കു പുറമെ വിയറ്റ്‌നാം, കൊറിയ, ഇന്തോനേഷ്യ, തുടങ്ങിയ രാജ്യങ്ങളിലും നായ ഇറച്ചി മുഖ്യ ആഹാരമാണ്‌. തെക്കേ അമേരിക്കയിലെ ചില പ്രദേശക്കാര്‍ക്കും നായയെ തിന്നുന്നത്‌ ഇഷ്‌ടമാണ്‌. (ഇന്ത്യയിലും ഉണ്ട് നായ ഇറച്ചി തീറ്റിക്കാര്‍ നാഗാലാന്‍ഡ്‌, മിസോറാം പോലുള്ള സംസ്ഥാനങ്ങളിലും നായ ഇറച്ചി പ്രിയമാണ്‌ ഇവിടെയൊക്കെ ആട്ടിറച്ചിയേക്കാള്‍ നായ ഇറച്ചിക്കാണ് പൈസ കൂടുതലത്രേ ) . എന്നാല്‍ ചൈനയ്‌ക്ക്‌ നായഭക്ഷണം ഉണ്ടാക്കിയ ചീത്തപ്പേര്‌ ചെറുതല്ല- പ്രത്യേകിച്ച്‌ ഒളിമ്പിക്‌സിന്റെ സമയത്ത് പാശ്ചാത്യ മാധ്യമങ്ങള്‍ ചൈനയിലെ നായ തീറ്റയെ ശരിക്ക് കളിയാക്കുകയും ചെയ്‌തു. മനുഷ്യനോട്‌ ഏറ്റവുമധികം ഇണങ്ങുന്ന നായയെ കൊന്നുതിന്നുന്നത്‌ കൊടുംക്രൂരതയാണെന്ന്‌ ഏറെ നാളായി ചൈനയില്‍ പല സംഘടനകളും വ്യക്തികളും പ്രചാരണം നടത്തിവരികയാണ്‌.

തെക്കന്‍ ചൈനയിലെ ഗ്യുവാങ്‌സോ എന്ന പട്ടണത്തിലാണ്‌ പട്ടിയെയും പൂച്ചകളെയും കൂടുതല്‍ തിന്നുന്നത്‌. അവിടെത്തന്നെയാണ്‌ നിയമം ആദ്യം നടപ്പാകാന്‍ പോകുന്നത്‌. ചൈനീസ്‌ അക്കാഡമി ഓഫ്‌ സോഷ്യല്‍ സയന്‍സസിലെ പ്രൊഫ. ഷാങ്‌ ജിവെന്‍ നായ തീറ്റി നിരോധന നിയമത്തിനുവേണ്ടി ഇവിടെ ശക്തമായ പ്രചാരണമാണ് നടത്തുന്നത്‌. ചൈനയ്‌ക്ക്‌ ലോകത്തിനു മുന്നില്‍ സാംസ്‌കാരികമായി വളരാനുള്ള ഒരവസരമാണ്‌ നായ, പൂച്ച തീറ്റി അവസാനിപ്പിക്കല്‍ എന്നാണ്‌ പ്രൊഫസറുടെ വാദം

ഇനി ഇതുവരെ വാര്‍ത്തയില്‍ ഇടം കിട്ടാത്ത ഒരു നായയുടെ കഥ ...........................

ബഹ്റൈനില്‍ ഹമദ് ടൌണിനരികെയുള്ള ഹമലയെന്ന നാടിന്റെ നേരിയ സ്മൃതി ഉണര്‍ത്തുന്ന ഒരു തെരുവ്.ശശിയുടെ AMWAJ SAFI FOOD STUF ,RANA ADVERTISING,മുഹമ്മദാലിയുടെ SAFIA TELECOMMUNICTION,ഞങ്ങളുടെ KINGDOM ROASTER.നസിംഇക്കയുടെ STON HOUSE CERMICA തുടങ്ങി തെരുവിനിരു വശത്തും നിറയെ കടകളാണ്.അവിടേക്ക് ഒരു സു പ്രഭാതത്തില്‍ ഒരു നായകുട്ടി കടന്നു വരുന്നു.മറ്റെവിടെയും പോകാതെ ഇവിടെ തന്നെ നിന്ന് തെരുവിലെ ഒരു അന്തേവാസിയായി അത് അംഗികാരം നേടിയെടുത്തു.ആ സമയത്ത് ധാരാളം പുച്ചകള്‍ ഇവിടെ സ്വെരവിഹാരം നടത്തുന്നുണ്ടായിരുന്നു സ്വാഭാവികമായും താങ്കളുടെ ജന്മ ശത്രുവിനെ കണ്ടു അവര്‍ ഞെട്ടി ചിലര്‍ പ്രാണനും കൊണ്ട് സ്ഥലം വിട്ടു .ചില മുതിര്‍ന്നവര്‍(നായയെക്കാള്‍ പ്രായമുള്ള പൂച്ചകള്‍) ശത്രുവിന്റെ ഓരോ ചലനവും നിരീക്ഷിച്ച് നിലനില്‍പ്പിന്റെ പോരാട്ടത്തിന് തയ്യാറെടുത്തു.

പക്ഷെ പതിവ് കാഴ്ചകള്‍ക്ക് വിരുദ്ധമായി നായക്കുട്ടി പൂച്ചകളുടെ ലോകത്തേക്ക് കടക്കാന്‍ ഒരു ശ്രമം നടത്തി പുച്ചകള്‍ ജന്മ ശത്രുവിനെ നഖശിഖാന്തം എതിര്‍ത്തു അതിനെന്തോ പുച്ചകളുടെ എതിര്‍പ്പിന്റെ ഭാഷ മനസ്സിലായില്ല എന്നു തോന്നുന്നു.അത് ഏതെങ്കിലും പുച്ചയുടെ പുറകിലൂടെ വന്ന് ഒരു തോണ്ട് തോണ്ടിയ ശേഷം തിരിഞ്ഞു കുറച്ച്‌ ഓടും പിന്നെ തിരിഞ്ഞു നില്‍ക്കും ഈ കളിയില്‍ പങ്കു ചേര്‍ന്ന് പുച്ചയും തന്റെ പുറകെ ഓടി വന്നിട്ടുണ്ടാകുമെന്നാണ് ശുദ്ധഗതിക്കാരനായ നായയുടെ ധാരണ പൂച്ചകളോ ജീവനും കൊണ്ട് ഭൂഗോളത്തിന്റെ ചെരുവില്‍ മറഞ്ഞിട്ടുണ്ടാകും.വീണ്ടും വീണ്ടുമുള്ള ശ്രമത്തിന്റെ ഫലമെന്നോണം ഒരു പൂച്ചയെ തന്റെ ഉദ്ദേശ ശുദ്ധി ബോധ്യപെടുത്താന്‍ നായക്കുട്ടിക്ക് കഴിഞ്ഞു.അവയുടെ കളി തെരുവിലെ ആകര്‍ഷ നീയമായ ഒരു കാഴ്ചയായിരുന്നു.

അങ്ങിനെ കഴിഞ്ഞു വരവേ വര്‍ഗ്ഗ വിശകലനത്തില്‍ നയം പാളിയാല്‍ നഷ്ടപെടുന്നത് കൈവിലങ്ങുകളല്ല ജീവന്‍ തന്നെയായിരിക്കുമെന്ന് മനസ്സിലാക്കിയ കൂട്ടുകാരന്‍ പൂച്ച പതുക്കെ സ്ഥലം വിട്ടു.പിന്നെ എല്ലാ പൂച്ചകളും അപ്രത്യക്ഷമായി.പാവം നായ ബാക്കിയായി എന്റെ സുഹൃത്തും കവിയുമായ സുധി പുത്തന്‍വേലിക്കരയുടെ"ഒറ്റ"എന്ന കവിതയില്‍
"ഒറ്റയ്ക്ക് വല്ലാതെയൊറ്റക്ക്‌,രാവിന്റെ
നിശ്ചല ൈശത്യത്തിന്‍ പേടി കിനാവുകള്‍ "
കണ്ട നായ്കുട്ടി പിന്നിട് കോളകളുടെ ഒഴിഞ്ഞ ബോട്ടിലുകളെ കളിക്കുട്ടുകാരനക്കിയ ദയനിയ കാഴ്ചയും തെരുവ് കണ്ടു .പിന്നെയാണ് അത്ഭുതം സംഭവിച്ചത് എവിടെയോ നിന്ന് കണ്ണ് തുറക്കാത്ത ഒരു കുഞ്ഞ് പൂച്ചകുട്ടിയെയും കൊണ്ട്‌ വന്ന് അതിനെ കളിപ്പിക്കുന്നു,തീരെ ചെറിയ കുഞ്ഞായത്കൊണ്ട് സബീഷ് കുഞ്ഞിനെ എടുത്തു അതിന്റെ അമ്മയെ കണ്ടുപിടിച്ച് അതിന്റെ അടുത്താക്കി.

ആ നായ കുട്ടി ഇപ്പോഴും ഈ തെരുവിലുണ്ട്.......സ്നേഹത്തിന്റെ ഉറവ വറ്റിയ മനസ്സുമായി ജാതി,മത,വര്‍ഗ,രാഷ്ട്രിയ കാരണങ്ങളാല്‍ വഴി പിരിഞ്ഞു പരസ്പരം വാളോങ്ങി നില്‍ക്കുന്ന മനുഷ്യരെ ലജ്ജിപ്പിച്ചു കൊണ്ട്.വര്‍ഗ ശത്രുവിനെ സൌഹൃദയത്തിന്റെ പുതിയ വ്യാകരണം കൊണ്ട് നേരിടുന്ന ഈ നായ കുട്ടി മനസ്സാക്ഷി അല്പമെങ്കിലും അവശേഷിച്ചിട്ടുള്ളവര്‍ക്ക് ഒരു പാഠമായി, ആ നായ കുട്ടി ഇപ്പോഴും ഈ തെരുവിലുണ്ട്

കൂട്ടി വായിക്കാന്‍......
രണ്ടു പേര്‍ മദ്യപിച്ച് വഴിയില്‍ കിടക്കുന്നു അതിലൊരാളുടെ ദേഹത്ത് ചേര്‍ന്നൊരു നായയും ഇത് കണ്ട വഴിപോക്കന്‍
"തനിക്ക് ആ നായയെ ഓടിച്ചു കളഞ്ഞു കൂടെ "
ഇത് കേട്ട മറ്റവന്‍
"അവന്‍ മടിയനാ സാറേ കുറച്ച്‌ മുന്‍പ് ആ നായ എന്റെ വായില്‍ മുത്രമൊഴിച്ചു അപ്പോള്‍ ഞാനവനോട് അതിനെയൊന്നു ഓടിക്കാന്‍ പറഞ്ഞിട്ട് അവന്‍ കേട്ടില്ല"