ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്കെതിരെ മൊഴികൊടുത്ത സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മലയാളിയായ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസ്. (വാർത്ത)
ഷഹിനയെ നാമറിയുന്നത് ഏഷ്യനെറ്റിലൂടെയാണ്.ഇപ്പൊൾ ഹാഹിന തെഹൽക്കയുടെ റിപ്പോർട്ടർ ആണ്.
ഷാഹിനയെങ്ങിനെ തീവ്രവാദിയായി............
കഥയിങ്ങിനെ.......
പീഡീപീ നേതാവ് മദ്നിയെ കുടകിൽ വ്ച്ച് കണ്ടതായി രണ്ടുപേർ മൊഴി നൽകിയെന്ന് പ്രത്യേക അന്വേഷണസംഘം ചാർജ് ഷീറ്റിൽ പറയുന്നു.എന്നാൽ ഷഹിന കുടകിലെത്തി സാക്ഷികളെ നേരിൽ കണ്ട് സത്യാവസ്ഥ തെഹൽക്കയിൽ റിപ്പോർട്ട് ചെയ്തു.
എടുത്ത് പറയെണ്ടത്..........
RSSപ്രവർത്തകനായ യോഗാനന്ദ് മദ്നി കേസിൽ പോലിസിന്റെ സാക്ഷിയാണെന്നറിയുന്നത് ഷാഹിന പറയുമ്പൊഴാണെത്രേ....!
ഷാഹിന തിവ്രവാദികളെ സന്ദർശിച്ചെന്ന മട്ടിൽ കര്‍ണാടക പോലിസ് പത്രക്കുറിപ്പുകൾ നൽകി.പക്ഷെ, ഈവിഷയത്തിൽ തന്റെ സഹ പ്രവര്കരിൽ നിന്നും ഒരു പിന്തുണയും കിട്ടിയില്ലയെന്നതാണ് തന്റെ ഏറ്റവും വലിയ വിഷമമെന്ന് അവർ പറയുന്നു.ഒപ്പം ആയിരം മുനകളുള്ള ഒരു ചോദ്യം സ്വയം ചോദിക്കുന്നു.
"നമ്മുടെ മാധ്യമ പ്രവർത്തകർ വാർത്തയുടെ ആധികാരികമായ ഉറവിടം ആയി ഭരണകൂടത്തെ കണ്ടു തുടങ്ങിയത് എന്ന് മുതലാണ്"
തെറ്റിയതാർക്കാണ്........
ഫോണിലൂടെ തലകെട്ട് മാത്രമല്ല വാചകങ്ങൾ വരെ പറഞ്ഞ് കൊടുത്ത് എഴുതിക്കുന്ന നാട്ടുനടപ്പ് പത്രപ്രവർത്തനം ഷാഹിന എന്തുകൊണ്ട് അറിയാതെ പൊയി ?
സ്വന്തം വാദമുഖങ്ങൾക്ക് നേരെ വിരൽ ചൂണ്ടുമ്പൊൾ അധികാരികൾ എന്നും ചെയ്തിരുന്നത് ഇതുതന്നെ.
ആ വിരൽ ഛേദിക്കുക........
പക്ഷെ...........
ഛേദിക്കപെട്ട വിരലിലൂടെ ഒലിച്ചിറങ്ങുന്ന രുധിരം കൊണ്ട് ഇനിയും ഷാഹിനമാർക്ക് ഇരുട്ടു വീണ സത്യത്തിന്റെ നേർചിത്രം വരയ്ക്കാമെന്ന് ഒരിയ്ക്കല്‍ അവർ തിരിച്ചറിയും.
ശീതികരിച്ച മുറിയിലിരുന്ന് മദ്യത്തിന്റെ അകമ്പടിയൊടെ കൊഴിക്കാലും കടിച്ചു പറിച്ച് നീരാ റാഡിയമാരുടെ തിരുമൊഴി വള്ളിപുള്ളി വിടാതെ പകർത്തിയെടുത്ത് സ്വന്തം പേരിൽ പ്രസിദ്ധികരിക്കുന്ന വീർ സാഗ്‌വിമാർക്ക് ഷാഹിനയെന്ന പേർ ഒരു വയ്യാവേലിയായി കരുതാം.......അതുകൊണ്ടാണല്ലോ........
അച്യുതാനന്ദന്റെ വാക്കുകൾക്കിടയിലെ ദൈർഘ്യവും പിണറായിയുടെ ചിരിയും തമ്മിലും ഉമ്മൻ ചാണ്ടിയുടെ ചീകാത്ത മുടിയും ചെന്നിത്തലയുടെ അലക്കിതേച്ച ഖദറും തമ്മിലും പാടുപെട്ട് കൂട്ടിയിണക്കി നാളത്തെ അത്യാഹിതമായി ചിത്രികരിക്കുന്ന നമ്മുടെ സ്വന്തം കോളമെഴുത്ത്കാർക്ക് ഷാഹിന ഒരു വിഷയമല്ലാതായി പൊയത്.
അതുകൊണ്ടാണല്ലോ........
കൊഴിക്കൊട്ടെ ഒരു അശ്ലീല കഥയിലെ നായികയായ റജീനയെ ആഴ്ചകളൊളം കൊണ്ടാടിയവർക്ക് ഷാഹിന ഒരു വിഷയമല്ലാതായി പൊയത്.
അതുകൊണ്ടാണല്ലോ......
പൊലീസ് പീഡനത്തിൽ പ്രതിക്ഷേധിച്ച് നഗരത്തിൽ പ്രകടനം നടത്തി സ്വയം വാർത്തയായവർക്കും ഷാഹിന ഒരു വിഷയമല്ലാതായി പൊയത്.
(നമുക്കിവിടെ ജൂലിയൻ അസ്സാൻജെയെ കുറിച്ചും രഹസ്യ രേഖകൾ എത്ര ഗിഗാ ബെറ്റ് ഉണ്ടെന്നുവരെ കൃത്യമായി അറിയാം)
സെപ്റ്റംബർ പതിനൊന്നിനു ശേഷം ലോകമെമ്പാടുമുള്ള മുസ്ലീം നാമധാരികൾ പരോക്ഷമായും പ്രത്യക്ഷമായും പേറുന്ന തിവ്രവാദിയെന്ന മേൽകുറിപ്പ് ഷാഹിനയിൽ കർണാടക പോലീസും വായിച്ചു അതാണ് സത്യം.
ഓർത്തുനോക്കു...........
കുടകിൽ ഷാഹിനക്ക് പകരം കുറിയിട്ട ഒരു അജ്ജുവായിരുന്നെങ്കിൽ ഇനി കുറിതൊട്ട ഷാഹിന തന്നെ ആയിരുന്നെങ്കില്‍ അതെ, പേരുപൊലും ചോദിയ്ക്കാതെ വെറുതെ പോകാമായിരുന്നു.
പക്ഷെ.........
ആടിനെ പട്ടിയാക്കുകയും പിന്നെ പേപട്ടിയെന്ന് വിളിച്ച് തല്ലികൊല്ലുകയും ചെയ്യുമ്പൊൾ ശരിക്കും പേപിടിച്ചവർ തൊട്ട് പുറകിലുള്ള കാര്യം ഓർക്കുന്നത് നന്ന്.
അക്രെഡൈറ്റഷൻ കാർഡുള്ള അറിയപെടുന്ന ഷാഹിനയുടെ കഥയിങ്ങിനെയെങ്കിൽ...........
ഈ മഹാഭാരതത്തിലൂടെ ഭരണഘടന അനുശാസിക്കും വിധം മതസ്വാതന്ത്രത്തൊടെ ഒരു നാട്ടുവഴിയിലൂടെ ഇനിയൊരു ഷാഹിന നടന്നു പോകുമ്പൊൾ മുന്നിലൊരു കാക്കിധാരി, അയാൾ ശൂന്യമായ നെറ്റിതടത്തിൽ നോക്കി അലറുന്നു.
"നീ തീവ്രവാദിയല്ലേ"
പത്രപ്രവർത്തക പോയിട്ട് ശരിക്കും പത്രം വരെ വായിക്കാത്ത ഷാഹിനാ നീ എന്തു മറുപടി പറയും....................