Tuesday, June 29, 2010

ഒളിക്യാമറക്കാലം



1839 ല്‍ "സര്‍ ജോണ്‍ ഹെര്‍സലാണ്" ഫോട്ടോ ഗ്രാഫിയെ കുറിച്ച് ആദ്യമായി നമുക്ക് അറിവ് തരുന്നത് ഗ്രാഫിയെന്ന ഗ്രിക്ക് വാക്കിന് വരയ്ക്കുക എന്നാണ് അര്‍ത്ഥം.1922 ല്‍ ഫ്രാന്‍സിലെ" ജോസഫ് നൈസോഫര്‍ നിപസേ"യാണ് ക്യാമറ കണ്ടു പിടിച്ചത് പിന്നിട് 1883 ല്‍ അമേരിക്കയിലെ "ജോര്‍ജ് ഈസ്റ്റ്മാന്‍ "ഫിലിം കൊഡാക് ക്യാമറ കണ്ടെത്തി.1947 ല്‍ "എഡ് വിന്‍ ഹെര്‍ബെര്‍ട്ട് ലാന്‍ഡ്"എന്ന അമേരിക്കകാരന്‍ തത്സമയം തന്നെ ഫോട്ടോ കോപ്പി കിട്ടുന്ന"പോളറൈ ഡ്"ക്യാമറയുമായി രംഗത്തെത്തി. ക്യാമറ ലോകത്തെ വിപ്ലവം എന്നു പറയാവുന്ന കണ്ടുപിടുത്തമാണ്"ക്യാമറയിലെ ഡിജിറ്റല്‍ സംവിധാനം.ഇതിന് ഫിലിം ആവിശ്യമില്ല മാത്രമല്ല മികച്ച ഫലവും ഇതിന്റെ പ്രത്യേകതയാണ്.1995 ല്‍ അമേരിക്കയിലെ കൊഡാക് കമ്പനിയാണികണ്ടുപിടിത്തത്തിന് പുറകില്‍. ഡിജിറ്റല്‍ സാങ്കേതികത പേനയെവരെ ക്യാമറയാക്കി മാറ്റാം എന്ന രീതിയില്‍ വളര്‍ന്നിരിക്കുന്നു.
മേല്‍ കുറിപ്പ് ശ്രദ്ധിക്കുമല്ലോ-
ഇത് ഒളിക്യാമറക്കാലം.
ഒളിക്യാമറ എന്ന പ്രയോഗം സാധാരണക്കാരുടെ ഇടയില്‍ എത്തിച്ചത് ടിവി ചാനലുകാരാണ്.
സമുഹത്തില്‍ മാന്യതയുടെ മുഖമുടിയണിഞ്ഞ പലരെയും തുറന്നു കാണിക്കാന്‍ അവര്‍ക്കായി.അഴിമതിക്കാരായ രാഷ്‌ട്രീയക്കാരെയും കോഴവാങ്ങുന്ന ക്രിക്കറ്റ്‌ താരങ്ങളെയുമൊക്കെ ഒളിക്ക്യാമറകളില്‍ കുടുക്കി മാധ്യമ വിചാരണ നടത്തുന്ന സ്റ്റിംഗ്‌ ഓപ്പറേഷനുകള്‍ക്ക്‌ ഇന്ത്യയില്‍ തുടക്കംകുറിച്ചത്‌ തെഹല്‍ക്കയായിരുന്നു.ബംഗാരുലക്ഷമണ്‍ എന്ന ബി.ജെ.പി. പ്രസിഡന്റ്‌ ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ ചിത്രം കണ്ട്‌ നമ്മള്‍ ഞെട്ടി.വര്‍ഗിയ കലാപം നടത്താന്‍പണം നല്‍കിയാല്‍ വര്‍ഗീയ കലാപം നടത്താമെന്ന് സമ്മതിച്ച ശ്രീരാമസേനാ തലവന്‍ പ്രമോദ് മുത്തലിക് ഒളിക്യാമറയില്‍ കുടുങ്ങി. തെഹല്‍ക്കയും ഇംഗ്ലീഷ് ടെലിവിഷന്‍ ചാനലായ ഹെഡ്‌ലൈന്‍സ് ടുഡേയും സംയുക്തമായി നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് മുത്തലിക് കുടുങ്ങിയത്. കലാപം നടത്താന്‍ 60 ലക്ഷം രൂപയാണ് മുത്തലികും അനുയായികളും ആവശ്യപ്പെട്ടത്.എം.എഫ് ഹുസൈനെപ്പോലെ പ്രശസ്തനാകാന്‍ ആഗ്രഹിക്കുന്ന ഒരു ചിത്രകാരന്റെ വേഷത്തില്‍ മുത്തലികിനെ സമീപിച്ച തെഹല്‍ക്ക ടീമിനോട് മുസ്‌ലീം മതവിശ്വാസികള്‍ കൂടുതലുള്ള ഏതെങ്കിലും സ്ഥലത്ത് ചിത്രപ്രദര്‍ശനം സംഘടിപ്പിക്കാനും ശ്രീരാമസേനാ പ്രവര്‍ത്തകര്‍ പ്രദര്‍ശനം തടസപ്പെടുത്തി അത് ഒരു കലാപമാക്കി മാറ്റാമെന്നും മുത്തലിക് പറയുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്.
സര്‍വ്വവും ത്യജിച്ച് പരിത്യാഗികളാകേണ്ട ആത്മീയവാദികളുടെ തനി നിറവും ഒളിക്യാമറ പുറത്തു കൊണ്ടു വന്നു.തമിഴ്നാട്ടില്‍ കാഞ്ചിപുരത്ത് പൂജാരി സ്ത്രികളെ വശികരിച്ച് ക്ഷേത്ര പരിസരത്ത് തന്നെ ലൈഗിക ബന്ധത്തില്‍ ഏര്‍പെടുന്നത് സ്വയം ക്യാമറയില്‍ പകര്‍ത്തിയത് വിവാദമുണ്ടാക്കിയ വാര്‍ത്തയായിരുന്നു.കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യ ങ്ങള്‍ സീഡിയിലാക്കി ലോക്കറില്‍ വച്ച് പോലീസിന് തെളിവ് കൊടുത്ത സന്തോഷ്‌ മാധവനെ ഓര്‍മ്മയില്ലേ.വിശ്വസ്തന്‍ തന്നെ ഒളിക്യാമറ വച്ച് വിഴ്ത്തിയ ()സ്വാമി നിത്യാനന്ദയും ഒപ്പം നടി രഞ്ചിതയും അശ്ലില വാര്‍ത്തയില്‍ ഇടം നേടിയവരാണ്.
വളരെ ചെറിയ ക്യാമറകള്‍ ഉപയോഗിച്ച് ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലാണ് സംഭവങ്ങള്‍ ഒപ്പിയെടുക്കുന്നത്‌.പഴയകാല ക്യാമറകള്‍ വലുതായിരുന്നു.മുന്നുകാലില്‍ കുത്തിനിറുത്തിയ ക്യാമറയുടെ പുറകില്‍ ഒരു കറുത്ത തുണിയില്‍ ഫോട്ടോഗ്രാഫര്‍ ഒളിച്ചിരുന്നാണ് ഫോട്ടോ എടുത്തിരുന്നത്.ഇന്നാകട്ടെ ക്യാമറ തന്നെ ഒളിഞ്ഞിരിക്കുന്നു.വ്യക്തിയുടെ സ്വകാര്യത ഹനിക്കും വിധം മഹത്തായ കണ്ടുപിടുത്തം പുലിവാലായി തീര്‍ന്നിരിക്കുന്നു.
വാര്‍ത്തകളിങ്ങിനെ.........
കോഴികോട് മാവൂര്‍ റോഡില്‍ KSRT സ്റ്റാന്‍ഡിന് സമീപം സാഗര്‍ ഹോട്ടലില്‍ സ്ത്രികളുടെ ടോയ്ലറ്റില്‍ ഒളിച്ചു വച്ച ക്യാമറഒരു പെണ്‍കുട്ടി കണ്ടെത്തി. ഒളിച്ചു വച്ചവന്റെ മുഖം ക്യാമറയില്‍ ഉണ്ടായിരുന്നതുകൊണ്ട് പോലിസ് എത്തുന്നതിനു മുന്പ് തന്നെ പ്രതിയെ തിരിച്ചറിഞ്ഞുവെങ്കിലും പെണ്‍കുട്ടിയുടെ സഹായത്തിനു വന്ന രാഹുല്‍ എന്ന യുവാവിനെ തല്ലി കേരളാ പോലീസ് അവരുടെ അഭിമാനം കാത്തു സുക്ഷിച്ചു.
ആലുവയില്‍ ഓട്ടോ ഡ്രൈവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി പിന്നെ അത് കാണിച്ചു പീഡനം തുടര്‍ന്നു.അധികം തുടരുന്നതിന് പെണ്‍കുട്ടി വിട്ടുകാരോട് തുറന്നു പറഞ്ഞതിനാല്‍ പ്രതി പോലീസ് പിടിയിലായി.തലശ്ശേരിയില്‍ യുവതി കുളിക്കുന്നത് ക്യാമറയില്‍ പര്‍ത്തിയ ശേഷം ഭിഷണിപെടുത്തി 46 ലക്ഷം തട്ടിയെടുത്ത കേസില്‍ മുന്ന് പ്രതികളെ പോലീസ് പിടികൂടി.സഹപ്രവര്‍ത്തകയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയ ശേഷം എഡിറ്റ് ചെയ്ത്‌ നഗ്നചിത്രമാക്കിയതിനു എടപ്പോള്‍ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു.
കൊടുങ്ങല്ലൂര്‍ പുല്ലുറ്റ് ചാപ്പാറയില്‍ വീട്ടിലെ കുളിമുറിയില്‍ നിന്നു വീട്ടമ്മ ക്യാമറ കണ്ടെടുത്തു.ചിത്രികരിക്കാന്‍ പാകത്തിലായിരുന്നു ക്യാമറ പോലീസ്
അന്വേഷിക്കുന്നു.
അടിവരയിട്ടു വായിക്കേണ്ട വേറിട്ടഒരു അശ്ലില വാര്‍ത്ത.........
അമ്മയുടെ കുളി ക്യാമറയില്‍ പകര്‍ത്തിയ മകനെ അദ്ധ്യാപിക കൂടിയായ അമ്മ കൈയ്യോടെ പിടികൂടി മനശാസ്ത്രജ്ഞന്റെ അടുത്ത് എത്തിച്ചു.
ഇനി കേരളത്തിന്‌ പുറത്തെ ക്യാമറ ശല്യത്തെ കുറിച്ച് .........
ഹൈദരാബാദില്‍ സുല്‍ത്താന്‍ ബസാറിലെ ഒരു തുണികടയില്‍ ട്രയല്‍ മുറിയില്‍ വസ്ത്രം മാറികൊണ്ടിരിക്കെ പെണ്‍കുട്ടിയുടെ ഫോണ്‍ ശബ്ദിക്കുന്നു.പിന്നിടാണ് കുട്ടിക്ക് മനസ്സിലായത്‌ റിംഗ് ചെയ്യുന്നത് തന്റെ മോബൈലല്ലെന്ന് അതെ ഒളിച്ചിരുന്ന മൊബൈലാണ് ശബ്ദിച്ചത്.ഒളിപ്പിച്ചു വച്ചവന്‍ മൊബൈല്‍ സൈലന്റ് മോഡിലാക്കാന്‍ മറന്നു.ദില്ലിയില്‍ കോല്‍ സെന്ററില്‍ ജീവനക്കാരികള്‍ തന്നെ ഒളിക്യമാര കണ്ടെത്തി.
ബോളിവുഡിലെ ഒരു ഒളിക്യാമവാര്‍ത്ത.
ദിബാര്‍ ബാനര്‍ജിയുടെ "ലവ് സെക്സ് ഔര്‍ ധോക്ക"എന്ന ചിത്രത്തിന്റെ പ്രമേയം ഒളിക്യാമയാണ്. പുതുമയുള്ള കാര്യം ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും ഒളിക്യാമഉപയോഗിച്ചാണ് ചിത്രികരിക്കുന്നത്.
ഇനി ഒളിക്കാത്ത ക്യാമറ വില്ലനാകുന്ന ന്ദര്‍ഭങ്ങളെ കുറിച്ച്........
ഭര്‍ത്താക്കന്മാര്‍ വെറുതെ ഒരു രസത്തിനു പകര്‍ത്തുന്ന ഭാര്യമാരുടെ ദൃശ്യങ്ങള്‍ അറിയാതെ മൊബൈല്‍ റിപ്പയര്‍ ഷോപ്പ് വഴി നാട് മുഴുവന്‍ പരക്കാം.ഇത്തരം സംഭവങ്ങള്‍ അനവധിയുള്ളത് കൊണ്ട് ഭാര്യമാര്‍ ഭര്‍ത്താക്കന്മാരുടെ അതിര് കടക്കുന്ന ആരാധനയെ സ്നേഹപൂര്‍വ്വം നിരസിക്കുക.
പെണ്‍കുട്ടികള്‍ക്ക് തെറി കത്തെഴുതുക,പൊതു കക്കുസിന്റെ ഭിത്തികളില്‍ അശ്ലില സാഹിത്യം രചിക്കുക,അന്യന്റെ കിടപ്പ് മുറിയില്‍ രാത്രി എത്തി നോക്കുക,ഒളിക്യാമറ വയ്ക്കുക തുടങ്ങിയ കലാപരിപാടികളെ മൊത്തമായി മാനസീക രോഗത്തിന്റെ തലയിലിട്ട് കൈകഴുകുന്നത് പല ചര്‍ച്ചകളിലും നാം കണ്ടിട്ടുണ്ട്.എന്നാല്‍ ഇതിന്റെ സാമ്പത്തികവശം ആരും ചര്‍ച്ച ചെയ്ത്‌ കണ്ടില്ല. ഇത്തരം ദൃശ്യങ്ങള്‍ വില കൊടുത്തു വാങ്ങുന്ന സമാന്തര ലോബിയും പ്രവര്‍ത്തിക്കുന്നുവെന്ന് വരികള്‍ക്കിടയില്‍ വായിക്കുക.
കൂട്ടിവായിക്കാന്‍ ............
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ അന്ധനായ രാമു തൊട്ട ടുത്ത വീട്ടിലെ സുധേടത്തിയെ കാണാന്‍ ചെന്നു. സുധേടത്തി ശബ്ദം കേട്ട് കുളിമുറിയുടെ വാതില്‍ തുറന്നു.സുധേടത്തി ശരീരമാസകലം സോപ്പ് തേച്ച് കഴുകി കളഞ്ഞിട്ടും രാമു പട്ടണത്തില്‍ പോയ വിശേഷങ്ങള്‍ തീര്‍ന്നില്ല.ഒടുവില്‍ അവിടെ രണ്ടു നിലയിലുള്ള ബസ്സ് കണ്ട കഥ കേട്ടപ്പോള്‍ സുധേടത്തി വിചാരിച്ചു, പാവം എങ്ങിനെകാണാന്‍ .പിന്നെ രാമു പറഞ്ഞു" സുധേടത്തി അറിഞ്ഞോ വിശേഷം കോയമ്പത്തൂരില്‍ ഞാന്‍ കണ്ണോപ്പറേഷന് പോയതാ ഇനിക്കിപ്പോ ഭംഗിയായിട്ട് കാണാം"


Tuesday, June 8, 2010

അപകട ചിറകുള്ള വിമാനങ്ങള്‍


ഒരു ഓട്ടൊറിക്ഷ ഓടിക്കുന്ന ലാഘവത്തോടെ ഒരു വിമാനം,കട്രോൾ റുമില്ലാത്ത,റൺവേ വേണ്ടാത്ത വിമാനം ആലോചിച്ചു നോക്കുകഅതിവിദൂര ഭാവിയിൽ ഈ അത്ഭുതം സംഭവിക്കും എന്നു കരുതുന്നത്‌ വിഢിത്വമാണൊ?(നമ്മുടെ രാഷ്ട്രപതിയായിരുന്ന എ പി ജെഅബ്ദുൾകലാമിന്റെ സ്വപ്നമായിരുന്നു വായു ഇന്ധനമാക്കി ഓടിക്കാവുന്ന വിമാനങ്ങൾ) പക്ഷെ മുൻപേ പറഞ്ഞത്‌ ആ സ്വപ്നത്തെ പറ്റിയല്ല.
രാമായണത്തിൽ അങ്ങിനെ ഒരു വീമാനത്തെ പറ്റി പറയുന്നുണ്ട്‌.വൈശ്രവണന്റെ കൈയ്യിൽ നിന്നുംരാവണൻ കൈവശപെടുത്തിയപുഷ്പകവീമാനം.സുന്ദരികളെ എവിടെ കണ്ടാലും (കാട്ടിലായാൽപൊലും)രാവണൻ വീമാനം ഇടിച്ചിറക്കും.ആര്‍ക്കും അപകടം പറ്റിയതായി രാമായണത്തില്‍ പരാമര്‍ശമില്ല

പുരാതന ഇന്ത്യയിലെ ഭോജൻ രചിച്ച “സമരാങ്കണസൂത്രധാരം” എന്ന ഗ്രന്ഥത്തിൽവിമാനത്തിന്റെ ഘടന വിശദമാക്കുന്നുണ്ട് .പതിനഞ്ചാംനൂറ്റാണ്ടിൽ പറക്കുന്നതിനെക്കുറിച്ചുള്ള നിരവധിപഠനങ്ങൾ നടത്തുകയും പറക്കുന്നതിനുള്ള പലതരത്തിലുള്ള യന്ത്രങ്ങൾ പരീക്ഷിക്കുകയുംചെയ്തിരുന്നു. വിഖ്യാത ചിത്രകാരനായിരുന്ന ഡാവിഞ്ചി വിമാനത്തിന്റെ രൂപരേഖ വരച്ചിരുന്നു. ലോകത്തിലാദ്യമായിനിയന്ത്രണവിധേയമായതും ഊർജ്ജം ഉപയോഗിച്ചതുമായതും വായുവിനേക്കാൾ ഭാരം കൂടിയതുമായ വീമാനംഡിസംബർ 17ന്‌ അമേരിക്കയിലെ നോർത്ത്‌ കരോലിനയിലെ കിൽ ഡെവിൾ കുന്നുകളിൽ പറന്നു. കിറ്റി 1903 ഹോക്ക്‌ ഫ്ലൈയർ എന്നാണീവിമാനംഅറിയപ്പെടുന്നത്‌.ആദ്യമായി പറന്ന ഓർവിൽ റൈറ്റ് 121 അടി(37 മീറ്റർ) ഉയരത്തിൽ 12 സെക്കന്റ്പറന്നു.അന്നു തന്നെ നടതതിയ നാലാംപറക്കലിൽ വിൽബർ റൈറ്റ് 852 അടി (260 മീറ്റർ) ഉയരത്തിൽ 59 സെക്കന്റ് പറക്കുകയുണ്ടായി. ‍അതോടെ വ്യോമമേഖല മനുഷ്യന്റെ വരുതിയിലായി.
അത്തരം ഒരു കുന്നിൻ മുകളിലാകുമോ മംഗലാപുരം എയർപോർട്ടും.മംഗലാപുരം എയർപോർട്ടിന് “ടേബിൾ ടോപ്‌” എന്ന വിശേഷണം ഉണ്ട് ‌( റൺ വേയ്ക്ക്‌ ചുറ്റും താഴ്ന്ന പ്രദേശങ്ങൾ ഉള്ള റൺ വേകളെ അങ്ങിനെ വിളിക്കുന്നു)

മംഗലാപുരം വീമാനദുരന്തത്തിൽ മരിച്ചത്‌ 158 പേരാണ്.രക്ഷപെട്ട 8 പേരിൽ 5 പേർ മലയാളികളാണ്.പ്രാഥമിക നീഗമനത്തിൽ പൈലറ്റിന്റെ പിഴവാണ് ചൂണ്ടികാണിക്കുന്നത്‌ രണ്ടര കിലോമീറ്റർ നീളമുള്ള റൺവേയുടെ തുടക്കത്തിൽ ലാൻഡ്‌ ചെയ്യുന്നതിനു പകരം മദ്ധ്യഭാഗത്താണത്രേ വീമാനം ഇറങ്ങിയത്‌,അതുകൊണ്ടാണത്രെ വീമാനം താഴ്വരയിലേക്ക്‌ വീണത്‌. ‌
മംഗലാപുരം എയർപോർട്ട്‌ നേരിയ അപകട സാദ്ധ്യതയുള്ള വീമാനത്താവളങ്ങളുടെ പട്ടികയിലാണത്രെ ഉള്ളത്‌.വീമാന അപകടങ്ങൾക്ക്‌ നേരിയത്‌, വലുത്‌ എന്നവിവേചനമുണ്ടൊ?ചെറിയ പിഴവുകളല്ലേ വലിയ അപകടങ്ങൾക്ക്കാരണം.മംഗലാപുരംഎയർപോർട്ടിലിറങ്ങി വീട്ടിലെത്തുന്നവരെ ഭാഗ്യവാന്മാരുടെ പട്ടികയിൽ പെടുത്തുമോ അധികൃതർ.(ഇതിനിടയിൽരക്ഷപെട്ട ഒരാൾ വീണ്ടും അപകടത്തിൽ പെട്ട വിവരം അധികമാരും അറിഞ്ഞില്ലെന്നുതോന്നുന്നു.അയാൾ എത്തിയത്‌ വ്യാജപാസ്പോർട്ടിലായിരുന്നു.) ‌
മുൻപറഞ്ഞ നേരിയ അപകട സാദ്ധ്യതയുടെ വിപത്ത്‌ ഇങ്ങിനെ വായിക്കാം.1998 നും ഇടയിൽ 364 വീമാനപകടങ്ങളിൽ 5147 പേർ മരിച്ചെന്ന് അമേരിക്കൻ വീമാന നീർമ്മാണക്കമ്പനിയായ ബോയിംഗ്‌ 2007ൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2007
ഇന്ത്യയിലുണ്ടായ വീമാന അപകടങ്ങളിൽ മരണ സംഖ്യയുടെ അടിസ്ഥാനത്തിൽ മുന്നാമത്തേതാണ് മംഗലാപുരം ദുരന്തം.1996ൽഹരിയാനയിലെ ചർക്കി ദാദി ഗ്രാമത്തിനു മുകളിൽ സൗദിഎയർവേയ്സിന്റെയും കസബ്‌ എയർവേയ്സിന്റെയും വീമാനങ്ങൾകൂട്ടിയിടിച്ച്‌ 351 പേർ മരിച്ചതാണ് രാജ്യത്തെ ഏറ്റവും വലിയ ദുരന്തം.
1966 ജനുവരി 24ന് കാഞ്ചന്‍ഗംഗ വീമാനം ആൽപ്പസ്സ്‌ പർവ്വത നിരകളിൽ തകർന്ന് ആണവ ശാസ്ത്രജ്ജനായ ഹോമി ജെ ഭാഭ ഉൾപടെ117 പേർ മരിച്ചിരുന്നു.1978 ജനുവരിയിലെ പുതുവത്സരദിനത്തില്‍ മുംബൈയില്‍ നിന്നു ദുബായിലേക്കു പുറപ്പെട്ട എയര്‍ഇന്ത്യയുടെ എംപയര്‍ ‍ അശോക അറബിക്കടലില്‍ തകരര്‍ന്നു വീണ് 213 ജീവനുകൾ‍ പൊലിഞ്ഞിരുന്നു. ഇതില്‍ നൂറോളം പേര്‍ ‍ മലയാളികളായിരുന്നു.
ഒരു പഴയ കഥ പറയാം മംഗലാപുരത്ത് 29 വര്‍ഷം മുന്‍പ് (1981ഓഗസ്റ്റ്19) ഇന്ത്യന്‍ എയര്‍ ലെന്‍സ്‌ 557 ഇതേപോലെ റണ്‍വേയും കഴിഞ്ഞു ടയര്‍ പോട്ടിനിന്നു. ഭാഗ്യം കൊണ്ട്‌ രക്ഷപെട്ടവരില്‍ അന്നത്തെ കര്‍ണാടക ധന മന്ത്രി വിരപ്പമൊയ് ലിയും ഉണ്ടായിരുന്നു. ‍
മംഗലാപുരം ദുരന്തത്തിനു ശേഷം അപകടങ്ങള്‍ തലനാരിഴ വ്യത്യാസത്തില്‍ വഴിമാറിയ നിമിഷങ്ങളിലൂടെ..........
മുംബെയില്‍ നിന്ന് ബാങ്കോംഗിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി.ന്യൂഡല്‍‌ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. ചൊവ്വാഴ്‌ച രാവിലെ 12 മണിക്കാണ് വിമാനമിറക്കിയത്.വിമാനത്തിലെ ഹൈഡ്രോളിക്ക് സിസ്റ്റത്തിലെ തകരാറ് മൂലമാണ് വിമാനം നിലത്തിറക്കാന്‍ കാരണം. പൈലറ്റാണ് തകരാര്‍ കണ്ടെത്തിയത്.
112 യാത്രക്കാരും ആറു ജീവനക്കാരുമായി പുറപ്പെട്ട ദുബായ് - പുനെ വിമാനം 5000 അടി ഉയരത്തില്‍ വച്ചു ചുഴിയില്‍പ്പെട്ടതിനെത്തുടര്‍ന്നു വിമാനം ആടിയുലഞ്ഞു കൂപ്പുകുത്തിയെങ്കിലും നിയന്ത്രണ വിധേയമാക്കാനായി.മെയ് 24 ന് ദുബായ്-പൂനെ IX212 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ആകാശമധ്യത്തില്‍ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് 6000 അടി താഴ്ചയിലേക്ക് പതിച്ചു എന്നാണ് റിപ്പോര്‍ട്ട്. സംഭവം നടക്കുമ്പോള്‍ പൈലറ്റ് വാഷ് റൂമിലായിരുന്നു എന്നും സഹ-പൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


186 യാത്രക്കാരുമായി ശ്രീലങ്കയിലേക്ക്‌ പറന്നുയര്‍ന്ന സ്‌പൈസ്‌ ജെറ്റ്‌ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഉയരുന്നതിനിടയില്‍ വിമാനത്തിന്റെ ടയര്‍ പൊട്ടിയതായി മനസ്സിലാക്കിയതിനെ തുടര്‍ന്നാണ്‌ എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ വിമാനം തിരിച്ചുവിളിച്ചത്‌. 15 മിനിറ്റ്‌ നേരം(100 മൈല്‍) പറന്ന ശേഷമാണ്‌ ബോയിങ്‌ 737-800 വിമാനം തിരിച്ചിറങ്ങിയത്‌. മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്ന്‌ വിമാനക്കമ്പനിയുടെ വക്താവ്‌ അറിയിച്ചു. സ്‌പൈസ്‌ജെറ്റ്‌ വിമാനം ഉച്ചക്ക്‌ 2.30ന്‌ ഉയര്‍ന്ന ഉടനെ ഇറങ്ങിയ മറ്റൊരു വിമാനത്തിലെ പൈലറ്റുമാര്‍ റണ്‍വേയില്‍ ടയറിന്റെ അവശിഷ്ടങ്ങള്‍ കണ്‌ടതിനെ തുടര്‍ന്ന്‌ എയര്‍ട്രാഫിക്‌ കണ്‍ട്രോളിനെ അറിയിക്കുകയായിരുന്നു.
ജെറ്റ് എയര്‍ വെയ്സും ഇന്‍ഡിഗോ എയര്‍ ബസ്സും കൂട്ടിയിടിയില്‍ നിന്നൊഴിവായി ഒരേ വ്യോമ പാതയില്‍ വന്ന വിമാനങ്ങള്‍ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്.ചെന്നെയില്‍ നിന്ന്‍ മധുരയിലെക്കുള്ള ഇന്ത്യന്‍ എയര്‍ ലെന്‍സ്‌ IC671 തിരുവനന്തപുരം ചെന്നൈ ജെറ്റ് എയര്‍വേയ്സ്
GW 475 തിരുച്ചിറ പള്ളിക്ക് മുകളില്‍ ഒരേ വ്യോമ പാതയില്‍ പറന്നു വന്നു .കണ്‍ട്രോള്‍ റൂമിന്റെ സംയോജിതമായ ഇടപെടല്‍ കാരണം ഒരു വലിയ ദുരന്തം ഒഴിവായി.


ആഭ്യന്തര ആവിശ്യങ്ങള്‍ക്ക് വിമാനത്താവളങ്ങള്‍ ഉണ്ടാക്കുകയും പിന്നിട് അന്താരാഷ്ട്ര ആവിശ്യ ങ്ങള്‍ക്ക് അവ ഉപയോഗിക്കുമ്പോള്‍ അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതികതയുടെ കുറവുകള്‍ ഇത്തരം അപകടങ്ങള്‍ക്ക് പിന്നില്‍ ഉണ്ടായിരിക്കുമെന്ന് വിചാരിക്കുമെന്നതില്‍ തെറ്റുണ്ടോ?

കൂട്ടിവായിക്കാന്‍ ‍...........

വിമാനത്തില്‍ വച്ച് ഭാര്യ ഭര്‍ത്താവിനോട് : ചേട്ടാ നോക്കിയേ നമ്മെളെത്ര ഉയരത്തിലാണ്, മനുഷ്യരൊക്കെ ഉറുമ്പിനെ പോലെ തോന്നുന്നു.
ഭര്‍ത്താവ് : എടി മിണ്ടാതിരിക്കെടി അത് ഉറുമ്പ് തന്നെയാണ്, വിമാനം ഇതുവരെ പൊന്തിയിട്ടില്ല.